സൗദി അറേബ്യയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
നാട്ടിൽ പോകുന്നതിന് റീ എൻട്രി വിസ നേടി കാത്തുകഴിയുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് കുടുംബവുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. നിലവിലെ പ്രതിസന്ധികളിൽ ഇയാൾ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
റിയാദ്: ഹൗസ് ഡ്രൈവർ വിസയിൽ സൗദി അറേബ്യയിലെത്തി ഒരു വർഷം പൂർത്തിയായ ദിവസം മലയാളി തെരുവിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശുർ, കൊടുങ്ങല്ലൂർ, അഴീക്കോട്, പേബസാർ സ്വദേശി കാവുങ്ങൽ വീട്ടിൽ ഹാരിസ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ദമ്മാമിലെ മദീനത്തുൽ അമ്മാലിലെ പാർക്കിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നാട്ടിൽ പോകുന്നതിന് റീ എൻട്രി വിസ നേടി കാത്തുകഴിയുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് കുടുംബവുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. നിലവിലെ പ്രതിസന്ധികളിൽ ഇയാൾ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. മജീദ് ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സീനത്ത്. രണ്ട് മക്കളുണ്ട്. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ ഷാജി മതിലകവും ഷാജി വയനാടും രംഗത്തുണ്ട്.