പള്ളികളിൽ അവരുടെ സാന്നിധ്യം അനിവാര്യമായതിനാൽ വിശുദ്ധ മാസത്തിൻ്റെ അവസാനത്തെ പത്ത് ദിവസങ്ങളിൽ അവധികൾ സർക്കുലർ പ്രകാരം കർശനമായി നിരോധിച്ചിരിക്കുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാനിൽ ഇമാമുമാർ, പ്രബോധകർ, മുഅ്സിൻമാർ എന്നിവർക്കുള്ള അവധി ചട്ടങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കി. കുവൈത്ത് എൻഡോവ്‌മെൻ്റ് മന്ത്രാലയമാണ് സർക്കുലർ പുറത്തിറക്കിയത്. പള്ളികളിൽ അവരുടെ സാന്നിധ്യം അനിവാര്യമായതിനാൽ വിശുദ്ധ മാസത്തിൻ്റെ അവസാനത്തെ പത്ത് ദിവസങ്ങളിൽ അവധികൾ സർക്കുലർ പ്രകാരം കർശനമായി നിരോധിച്ചിരിക്കുന്നു.

റമദാൻ 1 മുതൽ 19 വരെ, ഒരേ പള്ളിയിൽ നിന്ന് ഒരു പകരക്കാരൻ ലഭ്യമാണെങ്കിൽ, പരമാവധി നാല് ദിവസത്തേക്ക് അവധി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ കാലയളവിൽ അവർക്ക് അവധി ആവശ്യപ്പെടാൻ കഴിയില്ല. കൂടാതെ മാസത്തിന്റെ മതപരമായ പ്രാധാന്യവും ആരാധനാ പ്രവർത്തനങ്ങളുടെ എണ്ണവും കണക്കിലെടുത്ത് മന്ത്രാലയം റമദാൻ മാസത്തിലെ ആഴ്ചതോറുമുള്ള വിശ്രമ ദിനം റദ്ദാക്കിയിട്ടുണ്ട്.

Read Also -  കുവൈത്ത് ദേശീയ ദിനാഘോഷം; വാട്ടർ ബലൂണിന്‍റെയും വാട്ടർ ഗണ്ണിന്‍റെയും ഉപയോഗം നിരോധിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം