വ്യക്തികളെയോ സ്ഥാപനങ്ങളെയോ രാജ്യങ്ങളെയോ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ആവശ്യപ്പെട്ടു

കുവൈത്ത് സിറ്റി: രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ ഇമാമുമാർ, മുഅദ്ദിനുകൾ എന്നിവരുൾപ്പെടെയുള്ളവർക്ക്‌ മുന്നറിയിപ്പ് നൽകി ഇസ്ലാമിക കാര്യ മന്ത്രാലയം. വ്യക്തികളെയോ സ്ഥാപനങ്ങളെയോ രാജ്യങ്ങളെയോ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അവരോട് ആവശ്യപ്പെട്ടു. പള്ളികളുടെ മേഖലയിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ബദർ അൽ ഒതൈബി വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഭരണപരമായ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ എല്ലാ പള്ളികൾക്കും അവയിലെ ജീവനക്കാർക്കുമുള്ള ഭരണപരമായ നിയന്ത്രണങ്ങളെക്കുറിച്ച് ഗവർണറേറ്റുകളിലെ പള്ളികളുടെ വകുപ്പ് ഡയറക്ടർമാർക്ക് അയച്ച സർക്കുലറിൽ അറിയിച്ചിട്ടുണ്ട്. പള്ളികൾ തുറക്കുന്നതും അടയ്ക്കുന്നതുമായ സമയങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും സർക്കുലർ ഊന്നിപ്പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

read more: കുവൈത്തിൽ ഭിക്ഷാടനം നടത്തിയ 15 പ്രവാസികൾ അറസ്റ്റിൽ