ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരന് അഞ്ച് വർഷം കഠിന തടവ്. ഭാര്യയെ ക്രൂരമായി മർദ്ദിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാളെ ഇറാഖി അധികൃതർ കുവൈത്തിന് കൈമാറുകയായിരുന്നു.

കുവൈത്ത് സിറ്റി: സിറിയൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒരു കുവൈത്തി പൗരനെ ക്രിമിനൽ കോടതി തിങ്കളാഴ്ച അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു. ഭാര്യയെ ക്രൂരമായി മർദ്ദിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാളെ ഇറാഖി അധികൃതർ കുവൈത്തിന് കൈമാറുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം ഇറാഖിലേക്ക് ഒളിച്ചോടിയ പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ആദ്യം പൂർണ്ണമായ ആസൂത്രണത്തോടെയുള്ള കൊലപാതകം എന്ന കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ, കേസ് പരിശോധിച്ച കോടതി, കൊലപാതക ഉദ്ദേശ്യം ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. തുടർന്ന് അനന്തരഫലമായുള്ള മരണത്തിന് എന്നാക്കി കുറ്റം ചുമത്തി.

Add Asianetnews as a Preferred SourcegooglePreferred

പ്രതി തന്‍റെ ഭാര്യയെ വീട്ടിൽ വെച്ച് ആക്രമിച്ചുവെന്നും ഇത് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്തുവെന്നും കേസ് വിശദാംശങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് പ്രതി ഇറാഖിലേക്ക് കടന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ ജനറൽ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച കുറ്റവാളിയെ കൈമാറാനുള്ള വാറണ്ടിൻ്റെ അടിസ്ഥാനത്തിൽ ഇറാഖിൽ വെച്ച് ഇയാളെ പിടികൂടി കുവൈത്തിലേക്ക് കൈമാറുകയായിരുന്നു.