മലയാളിയായ അനീഷാണ് ഈയാഴ്ച കോടീശ്വരന്മാരുടെ പട്ടികയില്‍ ഏറ്റവുമൊടുവിലായി സ്ഥാനം പിടിച്ചത്. അനീഷ് ഉള്‍പ്പെടെ 24 മള്‍ട്ടി മില്യനയര്‍മാരാണ് ഈ പട്ടികയില്‍ ഇതിനോടകം ഇടം നേടിക്കഴിഞ്ഞത്.
ദുബൈ: യുഎഇയിലെ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ് മുമ്പെങ്ങുമില്ലാത്ത വേഗത്തിലാണ് ഇപ്പോള്‍ മള്‍ട്ടി മില്യനയര്‍മാരെ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നത്. മലയാളിയായ അനീഷാണ് ഈയാഴ്ച കോടീശ്വരന്മാരുടെ പട്ടികയില്‍ ഏറ്റവുമൊടുവിലായി സ്ഥാനം പിടിച്ചത്. അനീഷ് ഉള്‍പ്പെടെ 24 മള്‍ട്ടി മില്യനയര്‍മാരാണ് ഈ പട്ടികയില്‍ ഇതിനോടകം ഇടം നേടിക്കഴിഞ്ഞത്. ജൂലൈ രണ്ട് ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ അഞ്ച് സംഖ്യകളും യോജിച്ച് വന്നതോടെ അനീഷ് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കുകയായിരുന്നു. അതിനും രണ്ടാഴ്ച മുമ്പ് നടന്ന 81-ാമത് നറുക്കെടുപ്പില്‍ തുര്‍ക്കി സ്വദേശിയായ മറ്റൊരു പ്രവാസിയും ഇതേ സമ്മാനം സ്വന്തമാക്കി.
സമ്മാനത്തുകയുടെ ചെക്ക് ഏറ്റുവാങ്ങാനും എക്കാലത്തേക്കുമുള്ള ജീവിതത്തില്‍ ഉറപ്പായും മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഈ മഹാവിജയം ആഘോഷിക്കാനുമായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി, തങ്ങളുടെ കമ്പനി ആസ്ഥാനത്തേക്ക് അനീഷിനെ ക്ഷണിച്ചു.
"ഞങ്ങളെ സംബന്ധിച്ച് വളരെ പ്രത്യേകത നിറഞ്ഞൊരു മുഹൂര്‍ത്തമാണിതെന്ന്" വിജയം ആഘോഷിക്കാനായി സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഇവിങ്സ് എല്‍.എല്‍.സി സി.ഇഒ ഫരീദ് സാംജി മാധ്യമങ്ങളോട് പറഞ്ഞു. "രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് മള്‍ട്ടി മില്യനയര്‍മാരെയാണ് സൃഷ്ടിക്കാന്‍ സാധിച്ചത്. രണ്ട് വര്‍ഷമെന്ന വളരെ കുറഞ്ഞ പ്രവര്‍ത്തന കാലയളവിനുള്ളില്‍ 24 മില്യനയര്‍മാരെ സൃഷ്ടിക്കാന്‍ സാധിച്ചു. മഹ്‍സൂസ്, ജീവിതത്തെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്തുവെന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. മഹ്‍സൂസ് എന്ന സ്വപ്‍നത്തിലാണ് അനീഷ് ഇപ്പോള്‍ അക്ഷരാത്ഥത്തില്‍ ജീവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും".
എന്നാല്‍ ആഘോഷം അവിടെയും അവസാനിക്കുന്നില്ലെന്ന് സാംജി പറഞ്ഞു. "ജൂലൈ മാസത്തിന്റെ അവസാനം ഒരു കിലോഗ്രാം സ്വര്‍ണമെന്ന ഉറപ്പുള്ള സമ്മാനം സ്വന്തമാക്കുന്ന ഒരു വിജയിയെയും തെരഞ്ഞെടുക്കാനിരിക്കുകയാണ്. ജൂലൈ മാസത്തിലുടനീളം നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നവരെ ഉള്‍ക്കൊള്ളിച്ച് ജൂലെ 30ന് നടത്തുന്ന പ്രത്യേക 'ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പ്' പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിലെ വിജയിക്ക് ഒരു കിലോഗ്രാം സ്വര്‍ണമായിരിക്കും സമ്മാനമായി ലഭിക്കുക. അതുവഴി പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിജയിക്കാനുള്ള ഒരു അധിക അവസരവും മഹ്‍സൂസിലൂടെ ഒരു സുവര്‍ണ സ്വപ്‍നം യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരവുമായിരിക്കും ലഭിക്കുന്നത്.
അജ്‍മാനില്‍ ഐ.ടി പ്രൊഫഷണലായ അനീഷ്, ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞത് ഇങ്ങനെ; "ചെറിയ തുകയുടെ സമ്മാനം ലഭിച്ചുവെന്നായിരുന്നു ആദ്യം ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീട് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്‍ത് പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ചുവെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം മനസിലാക്കാനായത്. തീര്‍ച്ചയായും ഇതൊരു വലിയ അനുഗ്രഹമാണ്. കടങ്ങള്‍ വീട്ടാന്‍ ഈ പണം ഉപയോഗിക്കും. ഒപ്പം കുടുംബത്തില്‍ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കും. എന്നാല്‍ എനിക്കൊപ്പം ജീവിക്കാന്‍ കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരുമെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം".
അതേ നറുക്കെടുപ്പില്‍ തന്നെ 28 വിജയികൾ 1,000,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കി. ഇവർക്ക് ഓരോരുത്തർക്കും 35,714 ദിർഹം വീതം ലഭിക്കും. 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം 1,376 വിജയികള്‍ക്കാണ് ലഭിച്ചത്. പ്രതിവാര റാഫിള്‍ ഡ്രോയിലെ 300,000 ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനങ്ങള്‍ മൂന്ന് വിജയികള്‍ പങ്കിട്ടെടുത്തു. അനീഷ്, തരെക്, രാജ എന്നിവരാണ് റാഫിള്‍ ഡ്രോയില്‍ വിജയികളായത്. ഇവ ഉള്‍പ്പെടെ 83-ാമത് നറുക്കെടുപ്പില്‍ ആകെ 11,781,600 ദിർഹമാണ് വിജയികള്‍ക്കായി മഹ്‍സൂസ് നല്‍കിയത്.
'ഭാഗ്യം' എന്നാണ് അറബിയിൽ മഹ്‍സൂസ് എന്ന വാക്കിന്റെ അർത്ഥം. ജൂലൈ മാസത്തില്‍ ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനം നല്‍കുന്ന ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പ് കൂടി നടക്കാനിരിക്കുന്നതിനാല്‍ എല്ലാവര്‍ക്കും ഭാഗ്യ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരങ്ങള്‍ ഏറെയാണ്. 2022 ജൂലൈ 30നായിരിക്കും പ്രത്യേക ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പ് നടക്കുക.
മഹ്‍സൂസില്‍ പങ്കെടുക്കാനുള്ള നടപടികളും എളുപ്പമാണ്. എല്ലാവരും www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് 35 ദിര്‍ഹത്തിന് ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് വേണ്ടത്. ഓരോ ബോട്ടിൽഡ് വാട്ടറും ഗ്രാന്റ് ഡ്രോയിലേക്കുള്ള ഒരു എൻട്രി നല്‍കുന്നതിന് പുറമെ മൂന്ന് പേര്‍ക്ക് ആഴ്ചതോറും 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന റാഫിള്‍ ഡ്രോയിലേക്കും പങ്കാളികളാക്കപ്പെടും.
നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരും. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാനും സാധിക്കും.
