Asianet News MalayalamAsianet News Malayalam

ഭാര്യ ചതിക്കുന്നതായി സംശയം; പ്രവാസി, കുടുംബത്തിലെ ഒമ്പത് പേരെ കൊന്ന് വീടിന് തീയിട്ടു

ഭാര്യ ചതിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പാക് സ്വദേശിയായ പ്രവാസി കുടുംബത്തിലെ ഒമ്പത് പേരെ കൊലപ്പെടുത്തി. ഭാര്യ, രണ്ട് മക്കള്‍, ഭാര്യാമാതാവ്, ഭാര്യയുടെ രണ്ട് സഹോദരിമാര്‍ എന്നിവരെയാണ് അജ്മല്‍ എന്നയാള്‍ കൊലപ്പെടുത്തിയത്. 

Pakistani expatriate kills nine members of family after he suspects his wife was cheating on him
Author
Multan, First Published Jul 2, 2019, 9:45 AM IST

മുള്‍ട്ടാന്‍: ഭാര്യ ചതിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പാക് സ്വദേശിയായ പ്രവാസി കുടുംബത്തിലെ ഒമ്പത് പേരെ കൊലപ്പെടുത്തി. ഭാര്യ,രണ്ട് മക്കള്‍, ഭാര്യാമാതാവ്, ഭാര്യയുടെ രണ്ട് സഹോദരിമാര്‍ എന്നിവരെയാണ് അജ്മല്‍ എന്നയാള്‍ കൊലപ്പെടുത്തിയത്. പാക്കിസ്ഥാനിലെ മുള്‍ട്ടാനിലാണ് സംഭവം. 

അഞ്ച് പേരെ വെടിവച്ച് കൊന്ന ശേഷം അജ്മല്‍ ഭാര്യവീടിന് തീയിടുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സൗദിയില്‍ തയ്യല്‍ ജോലി ചെയ്യുന്ന അജ്മല്‍ ഏതാനും ദിവസം മുമ്പായിരുന്നു മുള്‍ട്ടാനില്‍ എത്തിയത്.

പിതാവിനും സഹോദരനും ഒപ്പം ഭാര്യവീട്ടിലെത്തിയ അജ്മല്‍ ഭാര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് ഭാര്യയെയും മാതാവിനെയും രണ്ട് സഹോദരിമാരെയും ഇയാള്‍ ആദ്യം വെടിവച്ചിടുകയായിരുന്നു. മറ്റുള്ളവര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തു.  

വെടിയുതിര്‍ക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന പിതാവും സഹോദരനും ബാക്കിയുള്ളവരെ വീടിനകത്താക്കി വാതിലടച്ചു. തുടര്‍ന്ന് വീടിന് തീവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

വൈരാഗ്യത്തിന്‍റെ പുറത്ത് ആദ്യം ഭാര്യയെയാണ് അജ്മല്‍ വെടിവച്ചിട്ടത്. തടയാന്‍ വന്ന ഭാര്യാമാതാവിനെയും സഹോദരിമാരെയും വെടിവച്ചിട്ടു. ഇവര്‍ക്ക് നേരെ അജ്മലിന്‍റെ പിതാവും വെടിയുതിര്‍ത്തതായി പൊലീസ് പറയുന്നു. പ്രതികളായ അജ്മലും പിതാവും സഹോദരനും അറസ്റ്റിലായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios