ഇതിന് പുറമെ പരാതിക്കാരന് ഒരു ലക്ഷം റിയാല്‍ നഷ്ടപരിഹാരവും കമ്പനി നല്‍കണമെന്നും അതോറിറ്റി ഉത്തരവിട്ടു.

റിയാദ്: സമ്മതമില്ലാതെ വ്യക്തിയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയ സ്വകാര്യ കമ്പനിക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പിഴ ചുമത്തി. 24,000 റിയാലാണ് കമ്പനി പഴി അടയ്‌ക്കേണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിന് പുറമെ പരാതിക്കാരന് ഒരു ലക്ഷം റിയാല്‍ നഷ്ടപരിഹാരവും കമ്പനി നല്‍കണമെന്നും അതോറിറ്റി ഉത്തരവിട്ടു. രേഖാമൂലമുള്ള അനുമതിയോ സമ്മതമോ കൂടാതെയാണ് പരാതിക്കാരന്റെ ഫോട്ടോ കമ്പനി പരസ്യപ്പെടുത്തിയത്. ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നും നീക്കം ചെയ്യണമെന്നും അതോറിറ്റി കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. സാഹിത്യ, കലാ രചനകളും കൃതികളും ഉപയോഗിക്കുന്നതിന് ഉടമയില്‍ നിന്ന് രേഖാമൂലം അനുമതി നേടുന്നത് ശിക്ഷാ നടപടികള്‍ ഒഴിവാക്കുമെന്ന് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി മുന്നറിയിപ്പ് നല്‍കി.