പരിസ്ഥി സംബന്ധമായ നിയമലംഘനം നടന്നതായി വിവരം ലഭിച്ചയുടന്‍ തന്നെ പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ലാന്റ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കര്‍ശന നടപടി സ്വീകരിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ദോഹ: ഖത്തറില്‍ കണ്ടല്‍ കാടുകള്‍ നശിപ്പിക്കുന്ന തരത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ നടപടി. രാജ്യത്തെ പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ഒരു സ്വദേശിയുടെ പരാതി പ്രകാരം നടപടിയെടുത്തത്. രാജ്യത്തെ തീര പ്രദേശത്തെ കണ്ടല്‍ കാടുകള്‍ നശിപ്പിക്കപ്പെട്ടതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

പരിസ്ഥി സംബന്ധമായ നിയമലംഘനം നടന്നതായി വിവരം ലഭിച്ചയുടന്‍ തന്നെ പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ലാന്റ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കര്‍ശന നടപടി സ്വീകരിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വാഹനത്തിന്റെ ടയറുകള്‍ കടന്നുപോയതായി വ്യക്തമാക്കുന്ന സ്ഥലങ്ങള്‍ അധികൃതര്‍ പരിശോധിച്ചു. തുടര്‍ന്ന് കണ്ടല്‍ നശിപ്പിച്ച വാഹന ഡ്രൈവര്‍ക്കതിരെ നടപടി സ്വീകരിക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്‍തു. സംഭവത്തില്‍ മറ്റ് നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്.

പരിസ്ഥിതി സംബന്ധമായ നിയമലംഘനം ശ്രദ്ധയില്‍പെടുത്തിയ സ്വദേശിയെ അധികൃതര്‍ അഭിനന്ദിച്ചു. ഇത്തരം കാര്യങ്ങളില്‍ നല്ല ആശയവിനിമയം ആവശ്യമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ 184 എന്ന നമ്പറില്‍ ഏകീകൃത കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ആഴ്‍ചയില്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വ്യാജ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശി കുവൈത്തില്‍ പിടിയില്‍
കുവൈത്ത് സിറ്റി: വ്യാജ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഇറാഖി പാസ്‍പോര്‍ട്ടുമായി എത്തിയ പ്രവാസിയാണ് യാത്ര ചെയ്യാനായി വിമാനത്തില്‍ കയറിയത്. പിന്നീട് വിമാനത്തിന് യാത്രാ അനുമതി നിഷേധിച്ച ശേഷം ഇയാളെ തിരിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

Read also:  പ്രവാസികള്‍ ശ്രദ്ധിക്കുക; മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ക്ക് പുതിയ അറിയിപ്പുമായി അധികൃതര്‍

വ്യാജ പാസ്‍പോര്‍ട്ടുമായെത്തിയ വ്യക്തിക്ക് യാത്രാ അനുമതി ലഭിച്ച സംഭവത്തില്‍ കുവൈത്ത് ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിയമവിരുദ്ധമായ യാത്രയ്‍ക്ക് ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം. വ്യാജ ഇറാഖി പാസ്‍പോര്‍ട്ടുമായെത്തിയ പ്രവാസിക്ക് വിമാനത്താവളത്തില്‍ എല്ലാ പരിശോധനകളും പൂര്‍ത്തീകരിക്കാനായി. പാസ്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥന്‍ എക്സിറ്റ് സീല്‍ പതിച്ച ശേഷം ഇയാള്‍ വിമാനത്തില്‍ കയറുകയും ചെയ്‍തു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാജ പാസ്‍പോര്‍ട്ടാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വിമാനത്തിന് പുറപ്പെടാനുള്ള അനുമതി തടയുകയും ഇയാളെ കസ്റ്റഡിലെടുക്കുകയും ചെയ്‍തു.

ചോദ്യം ചെയ്യലില്‍ സമാനമായ തരത്തില്‍ മറ്റൊരാളും വ്യാജ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്‍തിട്ടുണ്ടെന്ന് വ്യക്തമായി. ഇതും ഇറാഖ് പൗരന്‍ തന്നെയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. സമാനമായ തരത്തില്‍ നേരത്തെ മറ്റ് യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുണ്ടോയെന്നും ഇതിന് മറ്റ് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.