Asianet News MalayalamAsianet News Malayalam

കോൺട്രാക്ടിങ് തൊഴിലുകളിൽ സ്വദേശിവത്കരണം വർദ്ധിപ്പിച്ചു; നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാവും

സ്ഥാപനങ്ങളുടെ വലുപ്പത്തിനനുസരിച്ച് നേരത്തെയുണ്ടായിരുന്നതിനേക്കാൾ മൂന്ന് ശതമാനമാണ് സ്വദേശിവത്കരണ തോത് വർധിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തിലായത്. 

saudisation expanded in contracting sectors several expatriate may loose jobs
Author
Riyadh Saudi Arabia, First Published Mar 15, 2021, 5:29 PM IST

റിയാദ്: സൗദി അറേബ്യയിൽ മെയിന്റനൻസ്, ഓപ്പറേഷൻസ് ജോലികൾ കരാറെടുത്തു നടത്തുന്ന കോൺട്രാക്ടിങ് രംഗത്തെ കൂടുതൽ സ്വദേശിത്കരണം നടപ്പാക്കി. ഈ രംഗത്തെ തൊഴിലുകളിൽ കൂടുതൽ സൗദി പൗരന്മാരെ നിയമിക്കണം. ധാരാളം വിദേശികൾക്ക് ഈ മേഖലയിൽ തൊഴിൽ നഷ്ടപ്പെടും. 

സ്ഥാപനങ്ങളുടെ വലുപ്പത്തിനനുസരിച്ച് നേരത്തെയുണ്ടായിരുന്നതിനേക്കാൾ മൂന്ന് ശതമാനമാണ് സ്വദേശിവത്കരണ തോത് വർധിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തിലായത്. മെയിന്റനൻസ്, ഓപറേഷൻ കോൺട്രാക്റ്റിങ് രംഗം വ്യവസ്ഥാപിതമാക്കുകയും ഈ രംഗത്ത് കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വദേശി യുവാക്കൾക്കും യുവതികൾക്കും ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കും. മെയിന്റനൻസ്, ഓപ്പറേഷൻ കോൺട്രാക്റ്റിങ് രംഗം രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ മേഖലയാണ്. 

Follow Us:
Download App:
  • android
  • ios