Asianet News MalayalamAsianet News Malayalam

സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിൽ സ്വദേശിവത്ക്കരണം; നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടിലും ഇനി മുതൽ ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. സ്വദേശികളില്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് ലൈസൻസ് നൽകില്ല.

saudisation in fishing boats in saudi arabia
Author
Riyadh Saudi Arabia, First Published Oct 1, 2018, 5:45 PM IST

റിയാദ്: സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിൽ സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വന്നു. മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.
 
മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവത്ക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് പരിസ്ഥിതി- ജല കൃഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടിലും ഇനി മുതൽ ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. സ്വദേശികളില്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് ലൈസൻസ് നൽകരുതെന്ന് മന്ത്രാലയം അതിർത്തി സുരക്ഷാ സേനയോടു ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സ്യബന്ധന മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനും ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് സൗദിവത്കരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. നിലവിൽ മുപ്പത്തിനായിരത്തിലേറെ പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇതിൽ കൂടുതലും ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളാണ്.

Follow Us:
Download App:
  • android
  • ios