Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പുതിയ ടോയ്ലറ്റ് സ്ഥാപിക്കുന്നു; ഇതിനൊരു പ്രത്യകതയുണ്ട്.!

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബഹിരാകാശയാത്രികരോടൊപ്പം ചന്ദ്രനിലേക്ക് പോകുന്നതിനുമുമ്പ് പുതിയ ടോയ്ലറ്റ് പരിക്രമണം ചെയ്യുന്ന ഔട്ട്പോസ്റ്റില്‍ പരീക്ഷിക്കും. യൂണിവേഴ്‌സല്‍ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന ലോ-ഗ്രാവിറ്റി കമ്മോഡ് സ്ത്രീ ശരീരഘടനയെ മികച്ച രീതിയില്‍ ഉള്‍ക്കൊള്ളുന്നു. 

Astronauts aboard the International Space Station receive 8,000 pound cargo that with a toilet
Author
International Space Station Payload Operations Center, First Published Oct 7, 2020, 10:59 AM IST

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികര്‍ക്ക് ഇനി സന്തോഷത്തിന്റെ നാളുകള്‍. ഏറെ നാളായി കാത്തിരുന്ന ചോക്ലേറ്റ് പൊതിഞ്ഞ ക്രാന്‍ബെറി തുടങ്ങിയ രുചികരമായ ഭക്ഷണസാധനങ്ങള്‍ ഇനി കഴിക്കാം. നിരവധി ഭക്ഷണസാധനങ്ങള്‍, പച്ചക്കറി വിത്തുകള്‍, ടോയ്‌ലെറ്റ് സാമഗ്രികള്‍ എന്നിവയുമായി ബഹിരാകാശ വാഹനം നിലയത്തിലെത്തി. ഏകേദശം 8,000 പൗണ്ട് ചരക്കുകളുമായാണ് വാഹനമെത്തിയത്. നോര്‍ത്ത് ഗ്രുമാന്‍ വിര്‍ജീനിയ തീരത്ത് നിന്ന് സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള സിഗ്‌നസ് കാപ്‌സ്യൂള്‍ വിക്ഷേപിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇതില്‍ 23 മില്യണ്‍ ഡോളര്‍ വരുന്ന സാധനസാമഗ്രികളുണ്ടത്രേ. ടോയ്ലറ്റ് സാമഗ്രികള്‍, നിരന്തരമായ ചോര്‍ച്ച പരിഹരിക്കുന്നതിന് എയര്‍ ടാങ്കുകള്‍, 10 കുപ്പി എസ്റ്റീ ലോഡര്‍ സ്‌കിന്‍ ക്രീം എന്നിവയും ക്യാപ്സ്യൂള്‍ എത്തിച്ചു.

ഇറച്ചികള്‍ക്കും പാല്‍ക്കട്ടികള്‍ക്കുമൊപ്പം, നിലയത്തില്‍ പ്രത്യേക പരിരക്ഷണയോടെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന റാഡിഷ് വിത്തുകള്‍ ക്രൂ അംഗങ്ങള്‍ക്ക് ലഭിച്ചു. പ്രോസിയുട്ടോ, ജെനോവ സലാമി, സ്‌മോക്ക്ഡ് ഗൗഡ, പ്രൊവലോണ്‍, ബ്രൈ, ചെറി തക്കാളി, ഓറഞ്ച്, പെക്കണ്‍, സമ്മര്‍ സോസേജുകള്‍, ഡാര്‍ക്ക്-ചോക്ലേറ്റ് പൊതിഞ്ഞ ക്രാന്‍ബെറികള്‍ എന്നിവയായിരുന്നു പലഹാരങ്ങള്‍. ഇതൊക്കെയും ഇനി വരാനിരിക്കുന്ന അംഗങ്ങള്‍ക്കു കൂടി ഉപയോഗിക്കാനുള്ളതാണ്. എക്സ്പെഡിഷന്‍ 64 ക്രൂ അംഗങ്ങളായ സെര്‍ജി റിഷിക്കോവ്, കാത്ലീന്‍ റൂബിന്‍സ്, സെര്‍ജി കുഡ്-സ്വെര്‍കോവ്, മൈക്കല്‍ എസ്. ഹോപ്കിന്‍സ്, വിക്ടര്‍ ജെ. ഗ്ലോവര്‍, സോചി നൊഗുചി, ഷാനന്‍ വാക്കര്‍ എന്നിവരാണ് നവംബര്‍ 1 ന് സ്റ്റേഷനില്‍ എത്തുന്നത്.

ഒരു മാസത്തിനുള്ളില്‍ 40 മുള്ളങ്കി വളര്‍ത്താനും വിളവെടുക്കാനും കഴിയുമെന്ന പ്രതീക്ഷയോടെ റാഡിഷ് വിത്തുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശത്ത് മുള്ളങ്കി വളര്‍ത്തുന്നത് 'ബഹിരാകാശത്തെ അടിസ്ഥാന സസ്യ ജീവശാസ്ത്രത്തില്‍ നിന്ന് ഉല്‍പാദന സംവിധാനത്തിലേക്കുള്ള പരിവര്‍ത്തനമാണ്', ഇത് ചന്ദ്രനിലും ചൊവ്വയിലും പര്യവേക്ഷകരെ സഹായിക്കും, ലഫായെറ്റിലെ ലൂസിയാന സര്‍വകലാശാലയിലെ ബയോളജിസ്റ്റ് കാള്‍ ഹസെന്‍സ്‌റ്റൈന്‍ പറഞ്ഞു. റൂട്ട് പച്ചക്കറികള്‍ അവര്‍ വിജയകരമായി നട്ടുവളര്‍ത്തുകയാണെങ്കില്‍, കുരുമുളക്, തക്കാളി എന്നിവ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പിന്തുടരാം.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബഹിരാകാശയാത്രികരോടൊപ്പം ചന്ദ്രനിലേക്ക് പോകുന്നതിനുമുമ്പ് പുതിയ ടോയ്ലറ്റ് പരിക്രമണം ചെയ്യുന്ന ഔട്ട്പോസ്റ്റില്‍ പരീക്ഷിക്കും. യൂണിവേഴ്‌സല്‍ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന ലോ-ഗ്രാവിറ്റി കമ്മോഡ് സ്ത്രീ ശരീരഘടനയെ മികച്ച രീതിയില്‍ ഉള്‍ക്കൊള്ളുന്നു. ബഹിരാകാശയാത്രികര്‍ അതിന്റെ പ്രകടനത്തില്‍ സന്തുഷ്ടരാണ്. ഓറിയോണ്‍ ബഹിരാകാശവാഹനത്തില്‍ 2024 ല്‍ ആദ്യത്തെ സ്ത്രീയെ ചന്ദ്രനിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് നാസ. ക്യാപ്സ്യൂള്‍ ആദ്യം ഈ ആഴ്ച്ച തന്നെ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയും സോഫ്‌റ്റ്വെയര്‍ പ്രശ്നങ്ങളും കാരണം വെള്ളിയാഴ്ച വരെ വൈകി.

കാന്‍സര്‍ മരുന്നുകളെക്കുറിച്ചുള്ള ഗവേഷണ പരീക്ഷണങ്ങളും ബഹിരാകാശയാത്രക്കാരുടെ സിനിമാറ്റിക് ഷോട്ടുകള്‍ എടുക്കുന്ന വിആര്‍ ക്യാമറയും ഇപ്പോള്‍ നിലയത്തിലെത്തിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ക്കു പുറമേ, ബഹിരാകാശയാത്രികരുടെ ഭക്ഷണക്രമം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പരിചരണ പാക്കേജുകളും പുതിയ ഭക്ഷണവും ആര്‍എസ്എസിലേക്ക് അയയ്ക്കുന്ന ക്യാപ്സൂളുകളില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ നിലയത്തിലുള്ള മൂന്ന് ബഹിരാകാശയാത്രികര്‍ക്കു ഉപയോഗിക്കുന്നതിനായി ഫെബ്രുവരിയില്‍ നാസ 8,000 പൗണ്ട് ചീസ്, പഴം, മിഠായി എന്നിവ ഉള്‍പ്പെടെയുള്ളവ അയച്ചിരുന്നു.

100 ബില്യണ്‍ ഡോളര്‍ ചെലവില്‍ ശാസ്ത്ര-എഞ്ചിനീയറിംഗ് ലബോറട്ടറിയാണ് ഇന്റര്‍നാഷണല്‍ ബഹിരാകാശ നിലയം (ഐഎസ്എസ്) കൈകാര്യം ചെയ്യുന്നത്. ഇതാവട്ടെ, ഭൂമിയില്‍ നിന്ന് 250 മൈല്‍ (400 കിലോമീറ്റര്‍) ഉയരത്തിലാണ് പരിക്രമണം ചെയ്യുന്നത്. 2000 നവംബര്‍ മുതല്‍ ബഹിരാകാശയാത്രികരുടെ വിവിധ സംഘങ്ങള്‍ ഇത് സ്ഥിരമായി നിയോഗിക്കുന്നു. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പ്രതിവര്‍ഷം ഏകദേശം 3 ബില്യണ്‍ ഡോളര്‍ ബഹിരാകാശ നിലയ പദ്ധതിക്കായി ചെലവഴിക്കുന്നു.
 

Follow Us:
Download App:
  • android
  • ios