Asianet News MalayalamAsianet News Malayalam

ശാസ്ത്രലോകത്തിന് ബോണസ്; സോളാര്‍ ഓര്‍ബിറ്റര്‍ അറ്റ്‌ലസ് ധൂമകേതുവിന്റെ വാലുകളിലൂടെ കടക്കും

അറ്റ്‌ലസ് പോലുള്ള സൂര്യനു സമീപമുള്ള ധൂമകേതുക്കള്‍ ആന്തരിക ഹീലിയോസ്ഫിയറിലെ പൊടിയുടെ ഉറവിടങ്ങളാണ്. അതിനാല്‍ ഈ പഠനം ധൂമകേതുവിനെ മാത്രമല്ല, നമ്മുടെ നക്ഷത്രത്തിന്റെ പൊടിപടലത്തെയും മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് ഇ.എസ്.എ ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റ് യാനിസ് സഗനേലിസ് പറഞ്ഞു.
 

European Space Agencys Solar Orbiter will accidentally pass through the tails of Comet ATLAS
Author
European Space Research and Technology Centre (ESA ESTEC), First Published May 31, 2020, 10:56 AM IST

ജനീവ: ഒട്ടും പ്രതീക്ഷിക്കാത്തൊരു സംഭവത്തിന് ശാസ്ത്രലോകം സാക്ഷിയാവുകയാണ്. ശരിക്കും പറഞ്ഞാല്‍ ഒരു ലോട്ടറിയെന്നു പറയാം. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സോളാര്‍ ഓര്‍ബിറ്റര്‍ അടുത്ത ദിവസങ്ങളില്‍ ധൂമകേതുവായ അറ്റ്‌ലസിന്‍റെ വാലുകളിലൂടെ കടന്നുപോകും. ഈ അപൂര്‍വ അവസരം പ്രയോജനപ്പെടുത്തുന്നതിന് ശാസ്ത്രജ്ഞര്‍ മുന്‍കൂട്ടി തയ്യാറാക്കിയിട്ടില്ലാത്ത ബഹിരാകാശ പേടകത്തിന്റെ നാല് ഉപകരണങ്ങള്‍ സ്വിച്ച് ചെയ്യാന്‍ തീരുമാനിച്ചു. കൊറോണ കാലത്തും ശാസ്ത്രലോകത്തിനു ലഭിച്ച ഭാഗ്യത്തെ പരമാവധി ഉപയോഗിക്കാനാണ് ജ്യോതിശാസ്ത്രജ്ഞരുടെ തീരുമാനം.

അറ്റ്‌ലസുമായുള്ള കൂടിചേരല്‍ ശരിക്കും ആകസ്മികമാണ്. ഈ നക്ഷത്രത്തിന്റെ ധ്രുവപ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ള പഠനം വലിയ അറിവുകള്‍ തന്നെ മാനവരാശിക്കു നല്‍കും. സൂര്യനെ അടുത്തറിയാന്‍ ഫെബ്രുവരിയില്‍ സോളാര്‍ ഓര്‍ബിറ്റര്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ ഇത്തരമൊരു സാധ്യത കണക്കിലെടുത്തിരുന്നില്ല. ബ്രിട്ടനിലെ മുള്ളാര്‍ഡ് ബഹിരാകാശ ശാസ്ത്ര ലബോറട്ടറിയിലെ ഗ്രഹ ശാസ്ത്രജ്ഞന്‍ ജെറന്റ് ജോണ്‍സിന്റെ നേതൃത്വത്തില്‍ വിവരശേഖരണത്തിനായി സോളാര്‍ ഓര്‍ബിറ്റര്‍ മിഷന്‍ ശാസ്ത്രജ്ഞര്‍ പുതിയ യജ്ഞത്തിനു കൂടി തുടക്കമിടുകയാണ്.

European Space Agencys Solar Orbiter will accidentally pass through the tails of Comet ATLAS

ധൂമകേതുവില്‍ നിന്ന് പുറത്തുവരുന്ന പൊടിയുടെയും ചാര്‍ജ്ജ് കണങ്ങളുടെയും പ്രത്യേക പാതകളെക്കുറിച്ചുള്ള വിവരം ശേഖരിക്കും. പഠനം ശരിയാ വിധത്തില്‍ നടന്നാല്‍, സൂര്യനില്‍ നിന്നുള്ള സൗരവികിരണം പതുക്കെ ബാഷ്പീകരിക്കപ്പെടുന്നതിന്റെ രഹസ്യവും ചുരുളഴിയുമെന്നു പ്രതീക്ഷിക്കുന്നു.

ധൂമകേതുവിന്റെ കാമ്പിന്റെ 27.3 ദശലക്ഷം മൈല്‍ (44 ദശലക്ഷം കിലോമീറ്റര്‍) ഉള്ളിലൂടെ ഈ വാഹനം കടന്നുപോകും. മെയ് 31 മുതല്‍ ജൂണ്‍ 1 വരെ അയോണ്‍ വാലിലൂടെയും ജൂണ്‍ 6 ന് പൊടി വാലിലൂടെയും കടന്നുപോകുന്നു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വിദഗ്ധര്‍, ധൂമകേതു പാതകളിലൂടെയുള്ള ഇത്തരം മാറ്റങ്ങള്‍ മുമ്പ് ആറ് തവണ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇപ്പോഴത്തെ ഈ പ്രക്രിയ ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പഠനവാഹനം അറ്റ്‌ലസ് ധൂമകേതുവിലേക്ക് അടുക്കുമ്പോള്‍ ഡാറ്റ ശേഖരിക്കാന്‍ നാല് ഇന്‍സിറ്റ് സെന്‍സറുകളും തയ്യാറാകുമെന്ന് ഇഎസ്എ ഇന്‍സ്ട്രുമെന്റ്, മിഷന്‍ ഓപ്പറേഷന്‍ ടീം ്അറിയിച്ചു.

എന്നാലും, ജൂണ്‍ 15 ന് ആദ്യത്തെ സൗരോര്‍ജ്ജ നിരീക്ഷണ സെഷന് വാഹനം ഇപ്പോഴും തയ്യാറാണെന്ന് ഉറപ്പാക്കാന്‍ ഉപകരണങ്ങള്‍ ചില ടൈം കമ്മീഷനിംഗ് മോഡിലേക്ക് മാറേണ്ടതുണ്ട്. ധൂമകേതുവിന്റെ അയോണ്‍ വാല്‍ മതിയായ സാന്ദ്രമാണെങ്കില്‍ വാലിലെ അയോണുകളുമായുള്ള റിയാക്ഷന്‍ മൂലമുണ്ടാകുന്ന ഇന്റര്‍പ്ലാനറ്ററി കാന്തികക്ഷേത്രത്തിലെ വ്യതിയാനങ്ങള്‍ സോളാര്‍ ഓര്‍ബിറ്ററിന്റെ മാഗ്‌നെറ്റോമീറ്റര്‍ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. 

European Space Agencys Solar Orbiter will accidentally pass through the tails of Comet ATLAS

കൂടാതെ, ക്രാഫ്റ്റിന്റെ 'സോളാര്‍ വിന്‍ഡ് അനലൈസര്‍' എന്ന് വിളിക്കപ്പെടുന്നവ ഓണ്‍ബോര്‍ഡ് പഠനത്തിനായി വാലില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യപ്പെട്ട ചില കണങ്ങളെ നേരിട്ട് പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കും. കൂടാതെ, ധൂമകേതുവില്‍ നിന്നുള്ള പൊടിയും മറ്റും വാലിലൂടെ കടന്നുപോകുമ്പോള്‍ സോളാര്‍ ഓര്‍ബിറ്ററുമായുള്ള ആഘാതത്തില്‍ ബാഷ്പീകരിക്കപ്പെട്ടാല്‍ രൂപം കൊള്ളുന്ന വൈദ്യുത ചാര്‍ജ്ജ് വാതകം അഥവാ പ്ലാസ്മ കണ്ടുപിടിക്കാന്‍ റേഡിയോ, പ്ലാസ്മ വേവ്‌സ് ഉപകരണത്തിന് കഴിഞ്ഞേക്കും. ഇത് ആവശ്യത്തിന് സാന്ദ്രമാണെങ്കില്‍ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ. ഇതൊന്നും തന്നെ പേടകത്തിന് കാര്യമായ അപകടമുണ്ടാക്കില്ലെന്നാണ് കരുതുന്നത്.

അറ്റ്‌ലസ് പോലുള്ള സൂര്യനു സമീപമുള്ള ധൂമകേതുക്കള്‍ ആന്തരിക ഹീലിയോസ്ഫിയറിലെ പൊടിയുടെ ഉറവിടങ്ങളാണ്. അതിനാല്‍ ഈ പഠനം ധൂമകേതുവിനെ മാത്രമല്ല, നമ്മുടെ നക്ഷത്രത്തിന്റെ പൊടിപടലത്തെയും മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് ഇ.എസ്.എ ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റ് യാനിസ് സഗനേലിസ് പറഞ്ഞു.

സൂര്യനെയും സൗരയൂഥത്തെ ബാധിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചുമുള്ള യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ദൗത്യമാണ് സോളാര്‍ ഓര്‍ബിറ്റര്‍. അമേരിക്കയിലെ ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍ നിന്ന് 2020 ലാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം. തിരഞ്ഞെടുത്ത 10 ഹൈ എന്‍ഡ് ദൂരദര്‍ശിനികളും നേരിട്ടുള്ള സെന്‍സിംഗ് ഉപകരണങ്ങളും ഇതിലുണ്ട്. സോളാര്‍ ഓര്‍ബിറ്റര്‍ സൗര ഉപരിതലത്തില്‍ നിന്ന് 27 ദശലക്ഷം മൈല്‍ (43 ദശലക്ഷം കിലോമീറ്റര്‍) പറക്കും. സോളാര്‍ ഓര്‍ബിറ്ററിന്റെ താപ കവചങ്ങള്‍ക്ക് 600 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെ താങ്ങാനുള്ള ശേഷിയുണ്ട്. ഇത് 2018 ഓഗസ്റ്റില്‍ ആരംഭിച്ച നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും, കൂടാതെ സൂര്യന്റെ കൊറോണയെക്കുറിച്ചും പഠിക്കുന്നു.
 

Follow Us:
Download App:
  • android
  • ios