Asianet News MalayalamAsianet News Malayalam

പണക്കാര്‍ ബഹിരാകാശം തൊട്ട് തിരിച്ചുവരുന്നു; 'ആരാണ് ബഹിരാകാശയാത്രികന്‍?' നിയമം മാറ്റി യുഎസ്

യുഎസില്‍, യാത്രികരെ ബഹിരാകാശയാത്രികരായി നിശ്ചയിക്കുന്ന മൂന്ന് ഏജന്‍സികളുണ്ട്: യുഎസ് മിലിട്ടറി, നാസ, എഫ്എഎ. 

Jeff Bezos Not  astronaut , say new US rules
Author
New York, First Published Jul 23, 2021, 10:10 PM IST

തകോടീശ്വരന്മാരായ റിച്ചാര്‍ഡ് ബ്രാന്‍സന്റെയും ജെഫ് ബെസോസിന്റെയും ബഹിരാകാശ യാത്രയ്ക്കു ശേഷം ബഹിരാകാശ ടൂറിസം അതിവേഗം മുന്നേറുകയാണ്. പണമെത്രയുണ്ടെങ്കിലും ഇത്തരമൊരു യാത്ര ഭാഗ്യമാണെന്നു കണ്ട് നിരവധി പേരാണ് ഇപ്പോള്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ബഹിരാകാശത്തേക്ക് പോകുന്ന ഓരോ വ്യക്തിയെയും ബഹിരാകാശയാത്രികനായി കണക്കാക്കില്ലെന്നാണ് യുഎസ് പറയുന്നത്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) സ്വകാര്യ ബഹിരാകാശ വിമാനങ്ങളില്‍ സഞ്ചരിക്കുന്ന ബഹിരാകാശ യാത്രികര്‍ക്ക് ഇത്തരമൊരു പദവി നല്‍കില്ലെന്നു വ്യക്തമാക്കി. തന്നെയുമല്ല, ബഹിരാകാശ ടൂറിസം വര്‍ദ്ധിക്കുമ്പോള്‍ നിയമം കര്‍ശനമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യുഎസില്‍, യാത്രികരെ ബഹിരാകാശയാത്രികരായി നിശ്ചയിക്കുന്ന മൂന്ന് ഏജന്‍സികളുണ്ട്: യുഎസ് മിലിട്ടറി, നാസ, എഫ്എഎ. ആദ്യ രണ്ട് പേരും സ്വന്തം ജീവനക്കാര്‍ക്ക് മാത്രമേ ഇത്തരം അംഗീകാരം നല്‍കൂ. അതിനാല്‍ വാണിജ്യ ബഹിരാകാശ പേടകത്തിലെ ഒരു വിമാനത്തില്‍ ബഹിരാകാശയാത്രികനായി ഔദ്യോഗികമായി അംഗീകരിക്കപ്പെടാനുള്ള ഏക മാര്‍ഗം എഫ്എഎയില്‍ നിന്ന് അംഗീകാരം നേടുക എന്നതാണ്. എന്നാല്‍ വീമ്പിളക്കുന്ന അവകാശങ്ങള്‍ക്കപ്പുറം അവര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക അംഗീകാരമൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

തന്നെയുമല്ല, എഫ്എഎയ്ക്ക് അംഗീകാരം ലഭിക്കുന്നതിന്, വിക്ഷേപണം നടത്തുന്ന കമ്പനി ഒരു ബഹിരാകാശയാത്രികനെ നേരത്തെ നിയോഗിക്കണം. അതിനാല്‍ ടിക്കറ്റ് വാങ്ങിയ വിനോദ സഞ്ചാരികള്‍ പുറത്താണ്. ഒരു ബഹിരാകാശയാത്രികനായി എഫ്എഎ സാക്ഷ്യപ്പെടുത്തുന്നതിനും 80 കിലോമീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ പറക്കുന്നതിനും അവര്‍ ഇത്തരം പരിശീലനത്തിലൂടെ കടന്നുപോകണം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പുതിയ ഓര്‍ഡര്‍ അനുസരിച്ച് അവര്‍ ഇവര്‍ എല്ലാതരത്തിലുമുള്ള പരിശീലനം നേടിയിരിക്കണം എന്നാണ്. എന്നാല്‍, ടിക്കറ്റ് എടുത്ത് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്കൊന്നും ഇത്തരം പരിശീലനപരിപാടികളോടൊന്നും താത്പര്യമുണ്ടാവില്ല.

ബഹിരാകാശ വിമാന സുരക്ഷയ്ക്ക് ഒരു ക്രൂ അംഗം സംഭാവന നല്‍കിയിട്ടുണ്ടോ എന്നത് എഫ്എഎ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് അനുസരിച്ചാണ്. കഴിഞ്ഞ ദശകത്തില്‍ ബഹിരാകാശ പേടകങ്ങള്‍ക്ക് മാത്രമാണ് ഏജന്‍സി ബഹിരാകാശ യാത്രികര്‍ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതിനൊരു അപവാദം, 2019 ല്‍ കമ്പനിയുടെ സ്‌പേസ് ഷിപ്പ് ടു ക്രാഫ്റ്റില്‍ പറന്ന വിര്‍ജിന്‍ ഗാലക്‌സിക് എക്‌സിക്യൂട്ടീവ് ബെത്ത് മോസസ് ആയിരുന്നു. 

അതിനാല്‍ അടുത്തിടെയുള്ള വിര്‍ജിന്‍ ഗാലക്റ്റിക്, ബ്ലൂ ഒറിജിന്‍ വിമാനങ്ങളിലെ യാത്രക്കാരെ ബഹിരാകാശയാത്രികരായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് സാധ്യത കുറവാണെന്നാണ് ഉത്തരം. വിര്‍ജിന്‍ ഗാലക്റ്റിക് ബ്രാന്‍സണേയും മറ്റ് മൂന്ന് യാത്രക്കാരേയും ജൂലൈ 11-ന് ക്രൂ അംഗങ്ങളായി നിയമിച്ചു, പക്ഷേ അവര്‍ പൊതുവേ ബഹിരാകാശ സുരക്ഷയ്ക്ക് എന്തെങ്കിലും സംഭാവന നല്‍കിയിട്ടില്ലെന്നതു കൊണ്ട് അംഗീകാരം ലഭിക്കാന്‍ സാധ്യത കുറവാണ്.

ജൂലൈ 20 ബ്ലൂ ഒറിജിന്‍ ഫ്‌ലൈറ്റിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്: ബഹിരാകാശ പേടകം പൂര്‍ണമായും നിയന്ത്രിച്ചത് ബെസോസോ മറ്റ് മൂന്ന് യാത്രക്കാരോ അല്ല, അതിനാല്‍ അവര്‍ക്ക് ചെയ്യേണ്ടത് സവാരി ആസ്വദിക്കുക മാത്രമാണ്. എഫ്എഎയുടെ പുതിയ നിയമങ്ങള്‍ക്ക് കീഴില്‍ അവര്‍ ബഹിരാകാശയാത്രികര്‍ക്ക് യോഗ്യത നേടില്ലെന്നാണ് ഇതിനര്‍ത്ഥം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios