Asianet News MalayalamAsianet News Malayalam

പെന്‍ഗ്വിനുകള്‍ ശരിക്കും അന്റാര്‍ട്ടിക്ക സ്വദേശികള്‍ അല്ല; അവര്‍ കുടിയേറിയവരെന്ന് പഠനം

ഓസ്‌ട്രേലിയയ്ക്കും ന്യൂസിലാന്റിനും ചുറ്റുമുള്ള വെള്ളത്തില്‍ 9 ഡിഗ്രി സെല്‍ഷ്യസ് (48 ഫാരന്‍ഹീറ്റ്) മുതല്‍ അന്റാര്‍ട്ടിക്കയിലെ നെഗറ്റീവ് താപനിലയിലേക്കും പോകുന്ന പെന്‍ഗ്വിനുകള്‍ക്ക് ഇന്ന് അവിശ്വസനീയമാംവിധം വ്യത്യസ്തമായ താപ അന്തരീക്ഷം കൈവരിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നു. 

new study finds Penguins originated in Australia and New Zealand not the Antarctic
Author
University of California, First Published Aug 19, 2020, 8:35 AM IST

ബെര്‍ക്ക്‌ലി: പെന്‍ഗ്വിനിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, മനസ്സില്‍ ദൃശ്യമാകുന്ന ചിത്രം സാധാരണയായി മഞ്ഞുവീഴ്ചയിലൂടെ സഞ്ചരിക്കുന്ന അല്ലെങ്കില്‍ തണുത്ത അന്റാര്‍ട്ടിക്ക് വെള്ളത്തിലൂടെ നീന്തുന്ന പക്ഷിയുടേതാണ്. എന്നാല്‍, ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി വിശ്വസിക്കുന്നതുപോലെ പെന്‍ഗ്വിനുകള്‍ അന്റാര്‍ട്ടിക്കയില്‍ നിന്നല്ല ഉത്ഭവിച്ചത്. അവ ആദ്യം താമസിച്ചിരുന്നത് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണെന്ന് ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളുമായും സര്‍വ്വകലാശാലകളുമായും സഹകരിച്ച് നടത്തിയ പഠനത്തില്‍ 18 വ്യത്യസ്ത പെന്‍ഗ്വിനുകളില്‍ നിന്നുള്ള രക്തത്തിന്റെയും ടിഷ്യുവിന്റെയും സാമ്പിളുകള്‍ വിശകലനം ചെയ്തു നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. 

'ഞങ്ങളുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ന്യൂസിലാന്റിലെയും ഓസ്‌ട്രേലിയയിലെയും മയോസെന്‍ (ജിയോളജിക്കല്‍ കാലഘട്ടം) കാലഘട്ടത്തിലാണ് പെന്‍ഗ്വിനുകള്‍ ഉത്ഭവിച്ചത് എന്നാണ്, മുമ്പ് വിചാരിച്ചതുപോലെ അന്റാര്‍ട്ടിക്കയിലല്ല,' നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊസീഡിംഗില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 'പെന്‍ഗ്വിനുകള്‍ ആദ്യം മിത ശീതോഷ്ണ അന്തരീക്ഷം കൈവശപ്പെടുത്തി, തുടര്‍ന്ന് തണുത്ത അന്റാര്‍ട്ടിക്ക് ജലത്തിലേക്ക് വ്യാപിച്ചു.'

new study finds Penguins originated in Australia and New Zealand not the Antarctic

22 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണ് പെന്‍ഗ്വിനുകള്‍ ഉത്ഭവിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു; പിന്നീടിത് പിരിഞ്ഞ് അന്റാര്‍ട്ടിക്ക് ജലത്തിലേക്ക് മാറി, അവിടെ ധാരാളം ഭക്ഷണവിതരണമുണ്ടായതാവാം ഇതിനു കാരണം. ഏകദേശം 12 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, അന്റാര്‍ട്ടിക്കയ്ക്കും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തിനുമിടയിലുള്ള ഡ്രേക്ക് പാസേജ് പൂര്‍ണ്ണമായും തുറന്നു. ഇത് പെന്‍ഗ്വിനുകളെ തെക്കന്‍ മഹാസമുദ്രത്തിലുടനീളം നീന്താന്‍ അനുവദിക്കുകയും ഉപ അന്റാര്‍ട്ടിക്ക് ദ്വീപുകളിലേക്കും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും ചൂടുള്ള തീരപ്രദേശങ്ങളിലേക്കും കടക്കാന്‍ അനുവദിച്ചു.

ഇന്ന്, ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും അതുപോലെ അന്റാര്‍ട്ടിക്ക, തെക്കേ അമേരിക്ക, തെക്കന്‍ അറ്റ്‌ലാന്റിക്, ദക്ഷിണാഫ്രിക്ക, ഉപ അന്റാര്‍ട്ടിക്ക്, ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഈ പറക്കാത്ത പക്ഷികളെ കാണപ്പെടുന്നു. പഠനസമയത്ത്, ഗവേഷകര്‍ പെന്‍ഗ്വിനിന്റെ ഒരു പുതിയ വംശവും കണ്ടെത്തി, എന്നാല്‍ അത് ഇതുവരെ ശാസ്ത്രീയമായ ഒരു വിവരണം നല്‍കിയിട്ടില്ല. പെന്‍ഗ്വിനുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന് പര്യാപ്തമല്ലെന്നും പഠനം പറയുന്നു. മാറുന്ന കാലാവസ്ഥകളോട് പെന്‍ഗ്വിനുകളുടെ പൊരുത്തപ്പെടുത്തലിനെക്കുറിച്ചും ആധുനിക കാലാവസ്ഥാ പ്രതിസന്ധിയില്‍ അവര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അപകടത്തെക്കുറിച്ചും പഠനം വെളിച്ചം വീശുന്നു.

ഓസ്‌ട്രേലിയയ്ക്കും ന്യൂസിലാന്റിനും ചുറ്റുമുള്ള വെള്ളത്തില്‍ 9 ഡിഗ്രി സെല്‍ഷ്യസ് (48 ഫാരന്‍ഹീറ്റ്) മുതല്‍ അന്റാര്‍ട്ടിക്കയിലെ നെഗറ്റീവ് താപനിലയിലേക്കും പോകുന്ന പെന്‍ഗ്വിനുകള്‍ക്ക് ഇന്ന് അവിശ്വസനീയമാംവിധം വ്യത്യസ്തമായ താപ അന്തരീക്ഷം കൈവരിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നു. ഗാലപാഗോസ് ദ്വീപുകളില്‍ 26 ഡിഗ്രി വരെ (79 ഫാരന്‍ഹീറ്റ്)യുള്ള സ്ഥലങ്ങളിലും ഇന്നു പെന്‍ഗ്വിനുകളെ കാണാമെന്നു പ്രധാന ഗവേഷകരില്‍ ഒരാളും യുസി ബെര്‍ക്ക്‌ലിയിലെ ഇന്റഗ്രേറ്റീവ് ബയോളജി പ്രൊഫസറുമായ റൗരി ബോവി പറഞ്ഞു.

new study finds Penguins originated in Australia and New Zealand not the Antarctic

എന്നാല്‍ പെന്‍ഗ്വിനുകള്‍ക്ക് ഇത്തരം വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥകള്‍ കൈവശപ്പെടുത്താന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്തുവെന്നും സമുദ്രങ്ങള്‍ ചൂടാകുന്ന തോതില്‍ പെന്‍ഗ്വിനുകള്‍ക്ക് വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിയില്ലെന്നും ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. വെല്ലുവിളി നിറഞ്ഞ ചുറ്റുപാടുകളില്‍ പെന്‍ഗ്വിനുകളെ വളരാന്‍ അനുവദിക്കുന്ന ജനിതക അഡാപ്‌റ്റേഷനുകള്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ ടീമിന് കഴിഞ്ഞു; ഉദാഹരണത്തിന്, അവയുടെ ജീനുകള്‍ ശരീര താപനിലയെ മികച്ച രീതിയില്‍ നിയന്ത്രിക്കുന്നതിനായി പരിണമിച്ചു, ഇത് സബ്‌ജെറോ അന്റാര്‍ട്ടിക്ക് താപനിലയിലും ചൂടുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിലും ജീവിക്കാന്‍ അനുവദിച്ചു.
എന്നാല്‍ പരിണാമത്തിന്റെ ഈ ഘട്ടങ്ങള്‍ക്കായി ദശലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്തു.

ഇപ്പോള്‍ പെന്‍ഗ്വിനുകള്‍ വളരെ കുറഞ്ഞരീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയമാണ്, അവരുടെ ജനസംഖ്യ കുറയുന്നു. ഇപ്പോള്‍, കാലാവസ്ഥയിലും പരിസ്ഥിതിയിലുമുള്ള മാറ്റങ്ങളോടു പ്രതികരിക്കാന്‍ കഴിയാത്തത്ര വേഗത്തില്‍ ഇവ ഭൂമുഖത്തു നിന്നും ഇല്ലാതാകുന്നുവെന്ന് ചിലിയിലെ പോണ്ടിഫിക്കല്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജൂലിയാന വിയന്ന പറഞ്ഞു. 

കടലിലെ മഞ്ഞുപാളികള്‍ അപ്രത്യക്ഷമാകുന്നത് പെന്‍ഗ്വിനുകളുടെ പ്രജനനത്തെ ബാധിക്കുന്നു. ചൂടാകുന്ന സമുദ്രങ്ങള്‍ക്കു പുറമേ മഞ്ഞ് പാളികളുടെ അഭാവവും പെന്‍ഗ്വിനുകളുടെ ഭക്ഷണത്തിലെ പ്രധാന ഘടകമായ ക്രില്ലിനെ ഇല്ലാതാക്കുന്നു. ചില അന്റാര്‍ട്ടിക്ക് പെന്‍ഗ്വിന്‍ കോളനികള്‍ 50 വര്‍ഷത്തിനിടെ 75% കുറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ ചക്രവര്‍ത്തി പെന്‍ഗ്വിന്‍ കോളനി ഏതാണ്ട് അപ്രത്യക്ഷമായി; 

അന്റാര്‍ട്ടിക്കയിലെ ആയിരക്കണക്കിന് പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ 2016 ല്‍ കടലിലെ ഹിമപാളികള്‍ നശിച്ചപ്പോള്‍ മുങ്ങിമരിച്ചു. 2017 ലും 2018 ലും ഉണ്ടായ കൊടുങ്കാറ്റുകള്‍ ഓരോ സീസണിലും ഭൂരിപക്ഷം കുഞ്ഞുങ്ങളുടെയും മരണത്തിലേക്ക് നയിച്ചു. ഗാലപാഗോസില്‍, പെന്‍ഗ്വിന്‍ ജനസംഖ്യ എല്‍ നിനോ സംഭവങ്ങളുമായി ബന്ധപ്പെട്ടു ഗണ്യമായ രീതിയില്‍ കുറയുന്നു. കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ചൂട് കൂടുന്ന ഒരു കാലാവസ്ഥാ പ്രതിഭാസം കാരണം ആഫ്രിക്കയുടെ തെക്കന്‍ തീരത്ത് പെന്‍ഗ്വിന്‍ ജനസംഖ്യ ഗണ്യമായി കുറയാന്‍ കാരണമായി.
 

Follow Us:
Download App:
  • android
  • ios