Asianet News MalayalamAsianet News Malayalam

നാല് ബഹിരാകാശയാത്രികരെ സ്‌പേസ് എക്‌സ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചു

വെള്ളിയാഴ്ച രാവിലെ ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ബഹിരാകാശയാത്രികര്‍ 24 മണിക്കൂറോളം ഭ്രമണപഥത്തിലൂടെ മണിക്കൂറില്‍ 17,000 മൈലിലധികം വേഗത്തില്‍ സഞ്ചരിച്ചാണ് ഐഎസ്എസിലേക്ക് എത്തിയത്. 

SpaceX capsule with four NASA astronauts aboard docks with International Space Station
Author
International Space Station, First Published Apr 24, 2021, 7:49 PM IST

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള നാല് ബഹിരാകാശയാത്രികരെ വഹിച്ച് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം ശനിയാഴ്ച പുലര്‍ച്ചെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. ക്രൂ 2 എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം എലോണ്‍ മസ്‌ക്കിന്റെ കമ്പനിയുടെ മൂന്നാമത്തെ ക്രൂയിഡ് ഫ്‌ലൈറ്റ് യാത്രയായിരുന്നു. റോക്കറ്റ് ബൂസ്റ്ററും ബഹിരാകാശ പേടകവും ഉപയോഗിച്ച ആദ്യത്തേതാണിത്.

വെള്ളിയാഴ്ച രാവിലെ ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ബഹിരാകാശയാത്രികര്‍ 24 മണിക്കൂറോളം ഭ്രമണപഥത്തിലൂടെ മണിക്കൂറില്‍ 17,000 മൈലിലധികം വേഗത്തില്‍ സഞ്ചരിച്ചാണ് ഐഎസ്എസിലേക്ക് എത്തിയത്. ഇത് ഭൂമിയില്‍ നിന്ന് 250 മൈല്‍ ഉയരത്തിലാണ്. ശനിയാഴ്ച രാവിലെ, ക്യാപ്‌സ്യൂള്‍ പതുക്കെ ബഹിരാകാശ നിലയത്തിന്റെ പോര്‍ട്ടുകളിലൊന്നിലേക്ക് നേരിട്ട് ഡോക്ക് ചെയ്യുകയും ചെയ്തു. നാസയിലെ ബഹിരാകാശയാത്രികരായ ഷെയ്ന്‍ കിംബ്രോ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തോമസ് പെസ്‌ക്വെറ്റ്, ജപ്പാനിലെ ജാക്‌സ ബഹിരാകാശ ഏജന്‍സിയിലെ അക്കിഹിക്കോ ഹോഷിഡ് എന്നിവരാണ് യാത്രയില്‍ ഉണ്ടായിരുന്നത്. ഈ ബഹിരാകാശയാത്രികരുടെ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ശരീരത്തിലെ കോശങ്ങള്‍ ബഹിരാകാശത്ത് പെരുമാറുന്ന രീതിയെക്കുറിച്ച് പഠിക്കുകയെന്നതാണ്. കൂടാതെ ബഹിരാകാശത്ത് മരുന്നുകളുടെയും വാക്‌സിനുകളുടെയും വികസനവും നാസ പ്രതീക്ഷിക്കുന്നു. ഐഎസ്എസിലെ ബയോളജിക്കല്‍, മറ്റ് ശാസ്ത്രീയ പ്രതിഭാസങ്ങളെക്കുറിച്ചും പഠിക്കും. ഇത് മൈക്രോ ഗ്രാവിറ്റി പരിസ്ഥിതിയില്‍ ശാസ്ത്രജ്ഞര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് മികച്ച അടിസ്ഥാന ധാരണ നല്‍കാന്‍ കഴിയും.

കിംബ്രോ, മക്അര്‍തര്‍, പെസ്‌ക്വെറ്റ്, ഹോഷൈഡ് എന്നിവര്‍ ഇതിനകം സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ഏഴ് ബഹിരാകാശയാത്രികരോടൊപ്പം ചേര്‍ന്നു. അതില്‍ നാലുപേര്‍ നവംബറില്‍ വ്യത്യസ്ത സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ എത്തിയതാണ്. ഇത് ബഹിരാകാശ നിലയത്തിന്റെ നിലവിലെ മൊത്തം അംഗങ്ങളുടെ എണ്ണം പതിനൊന്നിലേക്ക് എത്തിച്ചു. ഐഎസ്എസ് ഇതുവരെ ഹോസ്റ്റുചെയ്തിട്ടുള്ള ഏറ്റവും വലിയ ക്രൂവുകളില്‍ ഒന്നാണിത്. ഏപ്രില്‍ 28 ന് നാല് ബഹിരാകാശയാത്രികര്‍ സ്‌റ്റേഷനില്‍ നിന്ന് തിരികെ പോരുമ്പോള്‍ ആ എണ്ണം ഏഴായി കുറയും.

2011 ല്‍ ബഹിരാകാശവാഹന പരിപാടിയില്‍ നിന്ന് പിന്മാറിയ ശേഷം 21 വര്‍ഷം പഴക്കമുള്ള ബഹിരാകാശ നിലയത്തിലെ ജീവനക്കാരെ വര്‍ദ്ധിപ്പിക്കുന്നതിനായി നാസ ചെലവഴിച്ചത് പത്തു വര്‍ഷത്തിലേറെയാണ്. റഷ്യയിലെ സോയൂസ് ബഹിരാകാശ പേടകത്തിലെ ബഹിരാകാശയാത്രികരെ ഐഎസ്എസിലേക്കും പുറത്തേക്കും എത്തിക്കുന്നതിനു വേണ്ടി റഷ്യയ്ക്ക് 90 മില്യണ്‍ ഡോളര്‍ നല്‍കിക്കൊണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌പേസ് എക്‌സ് നാസയുമായി കരാര്‍ ഉണ്ടാക്കിയത്. വര്‍ഷങ്ങളായി, നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമിന് കീഴില്‍ ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനായി സ്‌പേസ് എക്‌സ് 2.6 ബില്യണ്‍ ഡോളറിന്റെ കരാര്‍ ആണ് എടുത്തിട്ടുള്ളത്. ബഹിരാകാശ പേടകം നിര്‍മ്മിച്ച് പരീക്ഷിക്കുക എന്ന ചുമതല സ്വകാര്യമേഖലയ്ക്ക് കൈമാറിയത് ഇതാദ്യമാണ്. (ബോയിംഗ് (ബിഎ) പ്രോഗ്രാമിനായി സ്വന്തം കാപ്‌സ്യൂള്‍ വികസിപ്പിക്കുന്നതിന് സമാനമായ ഒരു കരാറിലാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ലൈനര്‍ എന്നറിയപ്പെടുന്ന ആ ക്യാപ്‌സ്യൂള്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.)

ബഹിരാകാശ യാത്രയുടെ ചിലവ് കുറയ്ക്കുന്നതിന് സ്‌പേസ്‌ഫെയറിംഗ് ഹാര്‍ഡ്‌വെയര്‍ വീണ്ടും ഉപയോഗിക്കാനുള്ള സ്‌പേസ് എക്‌സിന്റെ ശ്രമങ്ങളുടെ വലിയ പ്രത്യേകതയാണ് ഈ ദൗത്യം. 'എന്‍ഡോവര്‍' എന്ന് പേരിട്ടിരിക്കുന്ന ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂളും ഭ്രമണപഥത്തിലെത്തിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റും മുമ്പ് ബഹിരാകാശത്ത് പറന്നിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സാറ്റലൈറ്റ്, കാര്‍ഗോ വിക്ഷേപണങ്ങളില്‍ കമ്പനി ഡസന്‍ തവണ ബൂസ്റ്ററുകളും ബഹിരാകാശ പേടകങ്ങളും പറത്തിയിട്ടുണ്ടെങ്കിലും, ഒരു ക്രൂഡ് ദൗത്യത്തിനായി കമ്പനി ആദ്യമായി ഹാര്‍ഡ്‌വെയര്‍ വീണ്ടും ഉപയോഗിച്ചത് ഇത് ആദ്യമാണ്.

Follow Us:
Download App:
  • android
  • ios