Asianet News MalayalamAsianet News Malayalam

'ഇതാണ് പ്രേക്ഷകർ കാത്തിരുന്ന ആ കാമുകൻ'; വീഡിയോ പങ്കുവച്ച് അമൃത നായർ

കുടുംബവിളക്ക് പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത

amrutha nair introduces her boyfriend through youtube
Author
First Published Jan 31, 2023, 6:22 PM IST

മിനി സ്‌ക്രീനിൽ ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ സീരിയൽ പ്രേമികളുടെ നിറഞ്ഞ കൈയ്യടി നേടിയെടുത്ത താരമാണ് അമൃത നായർ. ശീതൾ ആയി എത്തും മുൻപുതന്നെ മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റാർ മാജിക്ക് എന്ന ഷോയിലും അമൃത എത്തിയിട്ടുണ്ട്. അമൃതയെ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷർക്ക് പരിചിതം ആണെങ്കിലും, ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ്. സ്വന്തം യുട്യൂബ് ചാനലുള്ള അമൃത വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്.

തന്റെ ബോയ് ഫ്രണ്ടിനെ പരിചയപെടുത്തുകയാണ് അമൃത പുതിയ വ്ലോഗിലൂടെ. കാരക്കോണത്തെ അദേഹത്തിന്റെ ഷോപ്പിൽ ചെന്നാണ് താരം ബോയ് ഫ്രണ്ടിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. തന്നെ അടുത്ത് അറിയാവുന്നവർക്ക് വേഗം ആളെ മനസിലാകുമെന്ന് പറഞ്ഞാണ് രാഹുലിന്റെ മുഖം അമൃത വെളിപ്പെടുത്തുന്നത്. ആറ് വർഷത്തോളമായി ഇരുവരും പരിചയപ്പെട്ടിട്ട്. താന്‍ ഒന്നുമല്ലാതിരുന്ന സമയത്താണ് രാഹുലിനെ പരിചയപെടുന്നത്. അന്നത്തെ അമൃതയും ഇന്നത്തെ അമൃതയും തമ്മിൽ വ്യത്യാസമൊന്നും തോന്നുന്നില്ലെന്നാണ് രാഹുൽ പറയുന്നത്. ജാഡയൊന്നും ഇല്ലെന്നതാണ് അമൃതയെ കുറിച്ചുള്ള രാഹുലിന്‍റെ അഭിപ്രായം.

എന്ത് സങ്കടം വന്നാലും ആദ്യം പങ്കുവെക്കുന്നത് രാഹുലുമായിട്ട് ആണെന്നും, എന്തെങ്കിലും ആരംഭിക്കാൻ പോവുകയാണെങ്കിൽ അഭിപ്രായം ചോദിക്കുന്നതും ഇദ്ദേഹത്തോടാണെന്നും അമൃത പറയുന്നുണ്ട്. എഞ്ചിനീയറായിരുന്ന രാഹുൽ വിദേശത്ത് ആയിരുന്നു. ഇപ്പോൾ ബിസിനസ്സുമായി നാട്ടിൽ തന്നെയാണുള്ളത്. 2 സുഹൃത്തുക്കൾ ചേർന്നാണ് കഫെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അമൃത പറയുന്നു. അമൃതയുടെ ബോയ് ഫ്രണ്ടിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ.

ALSO READ : 'മണ്‍ഡേ ടെസ്റ്റ്' പാസ്സായി 'പഠാന്‍'; ഷാരൂഖ് ചിത്രം തിങ്കളാഴ്ച നേടിയത്

ഭാവി കാര്യങ്ങളെ കുറിച്ച് നമ്മൾ ഒരുപാടൊക്കെ പ്ലാൻ ചെയ്‌താൽ ഒന്നും നടക്കില്ല. ഒഴുക്കിന് അനുസരിച്ചു പോവുകയാണ്. ഒരു മൂവി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അതൊന്നും ആയില്ല എങ്കിൽ ഒരു മൂന്നു വര്‍ഷത്തിനുള്ളില്‍ കുടുംബമായി സെറ്റിൽഡ് ആകും എന്ന് നേരത്തെ തന്നെ താരം പറഞ്ഞിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios