സ്പെയ്നും ബ്രസീലും ഇന്ന് സന്നാഹത്തിന്
- ബ്രസീൽ വൈകിട്ട് ഏഴരയ്ക്ക് ക്രോയേഷ്യയെയും സ്പെയ്ൻ രാത്രി പന്ത്രണ്ടരയ്ക്ക് സ്വിറ്റ്സർലൻഡിനെയും നേരിടും.
മാഡ്രിഡ: കരുത്തരായ ബ്രസീലും സ്പെയ്നും ഇന്ന് ലോകകപ്പ് സന്നാഹ മത്സരത്തിന ഇറങ്ങുന്നു. ബ്രസീൽ വൈകിട്ട് ഏഴരയ്ക്ക് ക്രോയേഷ്യയെയും സ്പെയ്ൻ രാത്രി പന്ത്രണ്ടരയ്ക്ക് സ്വിറ്റ്സർലൻഡിനെയും നേരിടും. പരുക്കിൽ നിന്ന് മോചിതരാവാത്ത നെയ്മർ, ഡഗ്ലസ് കോസ്റ്റ, റെനാറ്റോ അഗസ്റ്റോ എന്നിവരില്ലാതെയാണ് ബ്രസീൽ ഇറങ്ങുക.
കാൽമുട്ടിന് പരുക്കേറ്റ റെനാറ്റോയ്ക്ക് പകരം ഫെർണാണ്ടീഞ്ഞോ ടീമിലെത്തും. നെയ്മറുടെ അഭാവത്തിൽ ഫിലിപെ കുടീഞ്ഞോയും ഗബ്രിയേൽ ജീസസും ആയിരിക്കും മുൻനിരയിൽ കളിക്കുക. പരുക്ക്മാറാത്ത നെയ്മർ ലണ്ടനിലെ പരിശീലന ക്യാന്പിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
ജൂൺ പത്തിന് ഓസ്ട്രിയക്കെതിരെ ആണ് ബ്രസീലിന്‍റെ അവസാന സന്നാഹമത്സരം.