Asianet News MalayalamAsianet News Malayalam

ഓസീസ് ബൗളര്‍മാര്‍ എറിഞ്ഞിട്ടു;  പെര്‍ത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

ഇന്ത്യന്‍ വാലറ്റത്തെ ഓസീസ് ബൗളര്‍മാര്‍ ചുരുട്ടിക്കൂട്ടിയപ്പോള്‍ പെര്‍ത്ത് ടെസ്റ്റില്‍ ആതിഥേയര്‍ക്ക് 147 റണ്‍സിന്റെ വിജയം. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവര്‍ക്കും ഓരോ വിജയം വീതമായി. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 140ന് എല്ലാവരും പുറത്തായി.

India lost Australia  in  Perth test by 146 runs
Author
Perth WA, First Published Dec 18, 2018, 9:08 AM IST

പെര്‍ത്ത്: ഇന്ത്യന്‍ വാലറ്റത്തെ ഓസീസ് ബൗളര്‍മാര്‍ ചുരുട്ടിക്കൂട്ടിയപ്പോള്‍ പെര്‍ത്ത് ടെസ്റ്റില്‍ ആതിഥേയര്‍ക്ക് 147 റണ്‍സിന്റെ വിജയം. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവര്‍ക്കും ഓരോ വിജയം വീതമായി. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 140ന് എല്ലാവരും പുറത്തായി. 30 റണ്‍സ് വീതമെടുത്ത അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ മൂന്നും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 112ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ആരംഭിച്ചത്. എന്നാല്‍ 28 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. സ്‌കോര്‍ ഓസ്‌ട്രേലിയ 326 & 243. ഇന്ത്യ 283 & 140. 

ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30), ഉമേഷ് യാദവ് (2), ഇശാന്ത് ശര്‍മ (0), ജസ്പ്രീത് ബുംറ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. വിഹാരിയുടെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കുകയായിരുന്നു വിഹാരി. അധികം വൈകാതെ ഋഷഭ് പന്ത് നഥാന്‍ ലിയോണിന് കീഴടങ്ങി. ഉമേഷ് യാദവിനെ സ്റ്റാര്‍ക്കിനെ സ്റ്റാര്‍ക്ക് പറഞ്ഞയച്ചോടെ ഓസീസിന്റെ വിജയത്തിന് തൊട്ടടുത്തെത്തി. തുടര്‍ന്ന് പന്തെറിയാനെത്തിയ കമ്മിന്‍സ് വിജയം എളുപ്പമാക്കി. ഒരേ ഓവറില്‍ ശര്‍മയേയും ബുംറയേയും കമ്മിന്‍സ് മടക്കി അയച്ചതോടെ ഓസീസ് പരമ്പരയില്‍ ഒപ്പമെത്തി. 

നാലാം ദിനം, സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് ലോകേഷ് രാഹുല്‍ പുറത്തായിരുന്നു. മൂന്നാമനായിറങ്ങിയ ചേതേശ്വര്‍ പൂജാരയെ(4) ഹേസല്‍വുഡ് വിക്കറ്റ് കീപ്പര്‍ പെയ്നിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ ബാക് ഫൂട്ടിലായി. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം കോലിയും വിജയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയപ്പോഴാണ് ലിയോണ്‍ കോലിയെ വീഴ്ത്തിയത്. 13/2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ കോലിയും വിജയും ചേര്‍ന്ന് 47 റണ്‍സില്‍ എത്തിച്ചിരുന്നു.

പതിനേഴ് റണ്‍സെടുത്ത കോലിയെ നഥാന്‍ ലിയോണ്‍ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയുടെ കൈകകളിലെത്തിച്ചതോടെ ഇന്ത്യയുടെ പദ്ധതികള്‍ പാളി. കോലിക്ക് പിന്നാലെ 20 റണ്‍സെടുത്ത വിജയ്യെ ലിയോണ്‍ ബൗള്‍ഡാക്കി. വിഹാരിയെ കൂട്ടുപിടിച്ച് രഹാനെ ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 47 പന്തില്‍ 30 റണ്‍സെടുത്ത രഹാനെയെ ഹേസല്‍വുഡ് ട്രോവിസ് ഹെഡിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ അധികം വിക്കറ്റ് നാശമില്ലാതെ വിഹാരിയും പന്തും നാലാം ദിനം അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ ആദ്യ സെഷനിലെ നിരാശക്കുശേഷം ലഞ്ചിനുശേഷമുള്ള രണ്ടാം സെഷനില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 243 റണ്‍സില്‍ അവസാനിച്ചിരുന്നു. 72 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയമാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ആറ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രീത് ബൂംമ്രയുമാണ് ഇന്ത്യക്ക് ചെറിയ ആശ്വാസം നല്‍കിയത്.

നാലാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഉസ്മാന്‍ ഖവാജയും നായകന്‍ ടിം പെയ്നും ഓസ്ട്രേലിയയെ കൂറ്റന്‍ ലീഡിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ വില്ലനായി ഷമി ആറ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസീസ് മോഹം കവരുകയായിരുന്നു. എങ്കിലും മികച്ച ലീഡ് സ്വന്തമാക്കാന്‍ ഓസീസിന് സാധിച്ചു.

Follow Us:
Download App:
  • android
  • ios