ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗ് അപ്രമേധാവിത്വം തുടര്‍ന്ന് ഇന്ത്യ. ഈ വര്‍ഷത്തെ അവസാന റാംങ്കിംഗ് പുറത്തുവന്നപ്പോള്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 124 റേറ്റിംഗുമായി ഇന്ത്യ ഒന്നാമതും 111 റേറ്റിംഗുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്. 105 റേറ്റിംഗുള്ള ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ബാറ്റ്മാന്‍മാരുടെ റാങ്കിംഗില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഒന്നാമതും ഇന്ത്യന്‍ നായകന്‍ കോലി രണ്ടാം സ്ഥാനവും ഉറപ്പിച്ചു. ബൗളര്‍മാരുടെ റാംങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ജിമ്മി ആന്‍ഡേഴ്സണാണ് മുന്നില്‍.

ഇന്ത്യന്‍ താരം പൂജാരയാണ് ബാറ്റ്മാന്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ആഷസ് പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടിയ അലിസ്റ്റര്‍ കുക്ക് ആദ്യ പത്തില്‍ ഇടം നേടി. ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, വാര്‍ണര്‍, അംല, അസര്‍ അലി, ചന്ദിമല്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍. എന്നാല്‍ ആഷസ് സ്വന്തമാക്കിയ ഓസീസിന് ടീം റാങ്കിംഗില്‍ നാം സ്ഥാനം മാത്രമേയുള്ളൂ. സിംബാബ്‌വെയാണ് റാംങ്കിംഗില്‍ ഏറ്റവും പിന്നില്‍.

ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കന്‍ താരം റബാദ രണ്ടും ഇന്ത്യന്‍ താരങ്ങളായ ജഡേജ മുന്നും അശ്വിന്‍ നാലും സ്ഥാനത്തെത്തി. ഹെയ്സല്‍വുഡ്, ഹെറാത്ത്, വാഗ്നര്‍, സ്റ്റാര്‍ക്, ലിയോണ്‍, മോണി മോര്‍ക്കല്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍. അതേസമയം ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ താരങ്ങളായ ജഡേജയും അശ്വിനുമാണ് രണ്ടും മൂന്നും സ്ഥനങ്ങളില്‍.