ഡല്‍ഹിയുടെ നായകനായുള്ള അരങ്ങേറ്റത്തില്‍ ശ്രേയസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ അതിനൊപ്പം നില്‍ക്കുന്ന പ്രകടനവുമായി കളം നിറഞ്ഞത് കൗമാരതാര പൃഥ്വി ഷാ ആയിരുന്നു.
ദില്ലി: കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി ഡല്ഹി ഡെയര്ഡെവിള്സ് വിജയവഴിയില് തിരിച്ചെത്തിയപ്പോള് ആ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ആ വിജയത്തിന് ചുക്കാന് പിടിച്ചത് ഇന്ത്യയുടെ ഭാവി താരങ്ങളായ ശ്രേയസ് അയ്യരും പൃഥ്വി ഷായും ചേര്ന്നായിരുന്നു. ഇന്ത്യന് ടീമില് കോലിയുടെയും രോഹിത്തിന്റെയും പിന്ഗാമിയാവുമെന്ന് കരുതുന്നവരാണ് ഇരുവരും.
ഡല്ഹിയുടെ നായകനായുള്ള അരങ്ങേറ്റത്തില് ശ്രേയസ് തകര്പ്പന് പ്രകടനം പുറത്തെടുത്തപ്പോള് അതിനൊപ്പം നില്ക്കുന്ന പ്രകടനവുമായി കളം നിറഞ്ഞത് കൗമാരതാര പൃഥ്വി ഷാ ആയിരുന്നു. ഐപിഎല്ലില് അര്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സഞ്ജു സാംസണിന്റെ റെക്കോര്ഡിനൊപ്പമെത്തിയ പൃഥ്വി ക്ലാസിക് ശൈലിയില് ബാറ്റ് വീശിയതിനൊപ്പം ധോണിയുടെ ഹെലികോപ്റ്റര് ഷോട്ടും പരീക്ഷിച്ചു.
മിച്ചല് ജോണ്സണ് എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു പൃഥ്വി ധോണിയ അനുകരിച്ച് ഹെലികോപ്റ്റര് ഷോട്ടിലൂടെ സിക്സറടിച്ചത്. 44 പന്തില് 62 റണ്സെടുത്താണ് ഷാ പുറത്തായത്.
