കൊച്ചി: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈയിന്‍ എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ നിര്‍ണായക മത്സരം അല്‍പസമയത്തിനകം. കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ പ്രതിരോധ താരം ലാല്‍റുത്താര തിരിച്ചെത്തി. ബാഡ്‌വില്‍സണാണ് ടീമിലെ ഏക സ്‌ട്രൈക്കര്‍. പെക്കൂസണ്‍, വിനീത്, ജാക്കിചന്ദ് ത്രിമൂര്‍ത്തികളാണ് മഞ്ഞപ്പടയുടെ ആക്രമണം നയിക്കുക.
മധ്യനിരയില്‍ ബെര്‍ബറ്റോവും മിലന്‍ സിംങും നീക്കങ്ങള്‍ മെനയും. ലാല്‍റുത്താരയ്ക്കൊപ്പം ജിംഗാനും ബ്രൗണും റിനോയുമാണ് പ്രതിരോധ കോട്ട കാക്കുക. മലയാളി താരങ്ങളായ കെ. പ്രശാന്തും സഹലും പകരക്കാരുടെ നിരയിലുണ്ട്. ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ കിരീടപ്രതീക്ഷകള്‍ അവസാനിക്കും.
അതേസമയം പ്ലേ ഓഫിന് പടിവാതിലിലുള്ള ചെന്നൈയിന്‍ എഫ് സിയും ജയത്തില്‍ കുറഞ്ഞൊന്നും ഇന്ന് പ്രതീക്ഷിക്കില്ല. നിലവില്‍ 29 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുളള സൂപ്പര്‍ മച്ചാന്‍സിന് ഇന്ന് തോറ്റാലും ആദ്യ നാലില്‍ തുടരാനാകും. അതിനാല്‍ 16 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മത്സരത്തില്‍ ഹൃദയമിടിപ്പ് കൂടുക.
