തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിന്റെ അഭിമാനമുയർത്തിയ താരങ്ങളുടെ സർക്കാർ ജോലിക്കായുള്ള കാത്തിരിപ്പ് തുടരുന്നു. താരങ്ങൾക്ക് വാഗ്ദാനം ചെയ്ത ജോലി കിട്ടിയത് എലിസബത്ത് സൂസൻ കോശിക്ക് മാത്രം.സർക്കാരിന്റെ പക്ഷപാത നടപടിയിൽ പ്രതിഷേധവുമായി ഒളിംപ്യൻമാർ ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തി.
കഴിഞ്ഞ സർക്കാരാണ് ദേശീയ ഗെയിംസിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തത്. ഗസറ്റഡ് റാങ്കിൽ നാലുപേരുൾപ്പടെ 72 താരങ്ങളുടെ പട്ടികയും പുറത്തിറക്കി. ഇതനുസരിച്ച് ജോലികിട്ടിയത് ഷൂട്ടർ എലിസബത്ത് സൂസൻ കോശിക്ക് മാത്രം, അതും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന്. സഹതാരത്തിന് ജോലി കിട്ടിയതിൽ സന്തോഷമുണ്ടെങ്കിലും,തങ്ങളുടെ ജോലി ഇപ്പോഴും കടലാസ്സിൽ ഒതുങ്ങിയതിന്റെ നിരാശയിലാണ് മറ്റ് താരങ്ങൾ.
എലിസബത്ത് സൂസൻ കോശിക്കൊപ്പം അനു രാഘവൻ ഒളിംപ്യൻമാരായ സജൻ പ്രകാശ്, അനിൽഡ തോമസ് എന്നിവർക്കാണ് ഗസറ്റഡ് റാങ്കിൽ ജോലിവാഗ്ദാനം ചെയ്തത്. സർട്ടിഫിക്കറ്റ് പരിശോധനകൾ കഴിഞ്ഞതിനാലാണ് പലതാരങ്ങളും മറ്റുസംസ്ഥാനങ്ങളുടെ ജോലി വാഗ്ദാനങ്ങൾ നിരസിച്ചത്. ഇനിയും അവഗണ തുടരുകയാണെങ്കിൽ കേരളം വിടുന്ന കാര്യം പരിഗണിക്കുമെന്നും താരങ്ങൾ പറയുന്നു. ഇതിന് മുൻപ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെടാനുള്ള ശ്രമത്തിലാണ് താരങ്ങൾ.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 1:55 AM IST
Post your Comments