ദില്ലി: രാജ്യാന്തര ട്വന്‍റി20 ക്രിക്കറ്റിലെ റണ്‍വേട്ടയിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ മറികടന്ന് അഫ്ഗാനിസ്ഥാന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ്. റണ്‍വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ ഷെഹ്സാദ് നാലാം സ്ഥാനത്തും കോലി അഞ്ചാം സ്ഥാനത്തുമാണ്. 

അയർലൻഡിനെതിരെ ഗ്രേറ്റർ നോയിഡയിൽ നടന്ന മൂന്നാം ട്വന്‍റി20യിൽ 31 റണ്‍സെടുത്തതോടെ ട്വന്‍റി20 റണ്‍വേട്ടക്കാരുടെ പട്ടികയിൽ ഷെഹ്സാദ് നാലാമതെത്തിയത്. ഓപ്പണിംഗിറങ്ങി 43 പന്തുകളിൽ 72 റണ്‍സ് അടിച്ചെടുത്ത ഷെഹ്സാദിന്‍റെ മികവിൽ കൂറ്റൻ സ്കോർ നേടിയ അഫ്ഗാൻ മത്സരം 28 റണ്‍സിന് ജയിച്ചു. 

ഓപ്പണിംഗ് ബാറ്റ്സ്മാൻ കൂടിയായ ഷഹ്സാദിന് 58 കളികളിൽ 32.34 ശരാശരിയിൽ 1779 റണ്‍സുണ്ട്. അതേസമയം, കോഹ്‌ലിക്ക് 44 കളികളിൽ 53.40 ശരാശരിയിൽ 1709 റണ്‍സാണുള്ളത്. ന്യൂസിലൻഡ് മുൻ നായകൻ ബ്രണ്ടൻ മക്കല്ലമാണ് റണ്‍വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്. 71 മത്സരത്തിൽ 35.66 ശരാശരിയിൽ 2140 റണ്‍സാണ് മക്കല്ലത്തിന്‍റെ പേരിലുള്ളത്.