വിംബിള്‍ഡനില്‍ അട്ടിമറി; മുഗുരുസ രണ്ടാം റൗണ്ടില്‍പു
ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസില്‍ അട്ടിമറി. വനിത സിംഗിള്‍സില്‍ രണ്ടാം സീഡ് ഗാര്‍ബിനെ മുഗുരുസ പുറത്തായി. ആൻഡി മറെ, സിമോണ ഹാലപ്, തുടങ്ങിയ പ്രമുഖര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ലിയാന്‍ഡര്‍ പേസ് സഖ്യം ഇന്ന് പുരുഷ ഡബിള്‍സില്‍ ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും. ലോക റാങ്കിംഗില്‍ 124-ആം സ്ഥാനത്തുള്ള സ്ലൊവാക്യയുടെ യാന സെപലോവയാണ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനെ ഞെട്ടിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെപലോവയുടെ ജയം. സ്കോര്‍6-3, 6-2.
രണ്ടര മണിക്കൂറിലേറെ നീണ്ട പോരാട്ടത്തില്‍അൻ കോഞ്ഞുഹിനെ തോല്‍പിച്ച് മൂന്നാം സീഡ് ആഗ്നേയ്സ്ക റാഡ്വാന്‍സ്ക മൂന്നാം റൗണ്ടിലെത്തി. സ്കോര്‍6-2, 4-6, 9-7. ഫ്രാന്‍സിസ്ക സ്കിയവോണിയെ 6-1, 6-1 ന് തോല്‍പിച്ച സിമോണ ഹാലപും മൂന്നാം റൗണ്ടില്‍ കടന്നു. അഞ്ചു തവണ വിംബിള്‍ഡന്‍കിരീടം നേടിയിട്ടുള്ള വീനസ് സ്വില്യംസും രണ്ടാം റൗണ്ടില്‍ജയിച്ചു.
പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ യെന്‍ഹിന്‍ലുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് രണ്ടാം സീഡ് ആന്‍ഡി മറെ തോല്‍പിച്ചത്. മാരിന്‍ സിലിച്ച്, റിച്ചാര്‍ഡ് ഗാസ്കെ തുടങ്ങിയ പ്രമുഖരും രണ്ടാം റൗണ്ടില്‍ ജയിച്ചു. റോജര്‍ ഫെഡററും, നൊവാക് ജോക്കോവിച്ചും ഇന്ന് മൂന്നാം റൗണ്ട് പോരാട്ടത്തിനിറങ്ങും.സ്റ്റാന്‍ വാവ്റിങ്ക, സെറീന വില്യംസ്, പെട്ര ക്വിറ്റോവ, തോമസ് ബോര്‍ഡിച്ച് തുടങ്ങിയവര്‍ക്ക് ഇന്ന് രണ്ടാം റൗണ്ട് മത്സരമുണ്ട്.
പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്-മാര്‍ച്ചിന്‍ മക്കോവസ്കി സഖ്യവും രോഹന്‍-ബൊപ്പണ-ഫ്ലോറിന്‍ മെര്‍ഗിയ സഖ്യവും ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും.