മൂന്നു തവണ ലോറസ് അവാര്‍ഡ് കീശയിലാക്കിയ ഉസൈന്‍ ബോള്‍ട്ട്, അഞ്ചു തവണ ബാലണ്‍ ഡി ഓര്‍ നേടിയ ലയണല്‍ മെസി എന്നിവരെ പിന്തള്ളിയാണ് ജോക്കോവിച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ജോക്കോവിച്ച് മൂന്നു ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. 

2012ലും 2015ലും ലോറസ് സ്വന്തമാക്കിയ ജോക്കോവിച്ച് വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയപ്പോള്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നു. ഒരു വര്‍ഷം എല്ലാ ഗ്രാന്‍ഡ് സ്ലാമിന്റെയും ഫൈനലില്‍ കടക്കുന്ന മൂന്നാമത്തെ ടെന്നീസ് താരമാണ് ജോക്കോവിച്ച്. കൂടാതെ കഴിഞ്ഞ വര്‍ഷം ആറു മാസ്‌റ്റേഴ്‌സ് കിരീടങ്ങള്‍ നേടുകയും ചെയ്തു. 15 ഫൈനലുകള്‍ കളിച്ച ജോക്കോവിച്ച് 11 കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തതാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

സെറീന വില്യസിനും ഇതു മൂന്നാം തവണയാണ് ലോറസ് പുരസ്‌കാരം ലഭിക്കുന്നത്. 2003ലും 2010ലുമാണ് അവര്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. സെറീനയ്ക്ക് ഇതു പത്താമത് ലോറസ് നോമിനേഷനുമായിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നു ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളാണ് സെറീന സ്വന്തമാക്കിയത്. റഗ്ബി ലോകകപ്പില്‍ കിരീടം നേടിയ ന്യൂസിലന്‍ഡാണ് മികച്ച ടീമിനുള്ള പുരസ്‌കാരം നേടിയത്.