ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‍ക്ക് എതിരെ ടീം ഇന്ത്യക്ക് 205 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‍ത ദക്ഷിണാഫ്രിക്കയെ ടീം ഇന്ത്യ 46.5 ഓവറില്‍ 204 റണ്‍സിന് പുറത്താക്കുകയായിരുന്നു.

ടോസ് നേടിയ ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മോശമല്ലാത്ത തുടക്കം കിട്ടിയ ദക്ഷിണാഫ്രിക്കയെ ആദ്യം ഞെട്ടിച്ചത് ഭുവനേശ് കുമാറിന് പകരം അവസരം അവസരം ലഭിച്ച താക്കൂര്‍ ആയിരുന്നു. 10 റണ്‍സ് എടുത്തിരുന്ന അംലയാണ് ആദ്യം പുറത്തായത്. വിക്കറ്റ് നഷ്‍ടപ്പെട്ടെങ്കിലും സ്‍കോറിംഗിന് വേഗം കുറയ്‍ക്കാതെ ബാറ്റിംഗ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ബാറ്റ്‍സ്‍മാനെയും താക്കൂര്‍ അധികം വൈകാതെ പറഞ്ഞയച്ചു. മര്‍ക്രത്തെയായിരുന്നു താക്കൂര്‍ അടുത്തതായി പുറത്താക്കിയത്. എബി ഡിവില്യേഴ്‍സിനെ പുറത്താക്കി ചാഹലും ദക്ഷിണാഫ്രിക്കയെ വിരിഞ്ഞുകെട്ടി. കിട്ടിയ അവസരം മുതലാക്കി പന്തെറിഞ്ഞ താക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്‍ത്തിയപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നോക്കിയ സോണ്ടോയെയും (54) പുറത്താക്കിയത് ചാഹലാണ്. ഭുംറ രണ്ടു വിക്കറ്റും യാദവും പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.


ടോസ് നേടിയ ടീം ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ നാല് ജയവുമായി ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.