Asianet News MalayalamAsianet News Malayalam

രണ്ടാം ടെസ്റ്റിലും ലങ്കന്‍ കരുത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 222ന് പുറത്ത്. ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയരെ കശുന്‍ രജിത, വിശ്വ ഫെര്‍ണാണ്ടോ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ക്വിന്റണ്‍ ഡി കോക്ക് (86), എയ്ഡന്‍ മാര്‍ക്രം (60) എന്നിവരുടെ പ്രകടനം ഇല്ലായിരുന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ അവസ്ഥ ഇതിലും മോശമായേനെ.

South Africa collapsed in Port Elizabeth against Sri Lanka
Author
Port Elizabeth, First Published Feb 21, 2019, 8:02 PM IST

പോര്‍ട്ട് എലിസബത്ത്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 222ന് പുറത്ത്. ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയരെ കശുന്‍ രജിത, വിശ്വ ഫെര്‍ണാണ്ടോ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ക്വിന്റണ്‍ ഡി കോക്ക് (86), എയ്ഡന്‍ മാര്‍ക്രം (60) എന്നിവരുടെ പ്രകടനം ഇല്ലായിരുന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ അവസ്ഥ ഇതിലും മോശമായേനെ. മറുപടി ബാറ്റിങ് ആരംഭിച്ച ലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 16 റണ്‍സെടുത്തിട്ടുണ്ട്. 

ആതിഥേയര്‍ക്ക്, 15 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഡീന്‍ എല്‍ഗാര്‍ (6), ഹാഷിം അംല (0) എന്നിവരെ ഫെര്‍ണാണ്ടോ മടക്കി അയച്ചു. പിന്നാലെ വന്ന തെംബ ബവൂമ (0), ഫാഫ് ഡു പ്ലെസിസ്(25), വിയാന്‍ മുള്‍ഡര്‍ (9), കേശവ് മഹാരാജ് (0) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. 22 റണ്‍സുമായി കംഗിസോ റബാദ ഡി കോക്കിന് പിന്തുണ നല്‍കി. ഇരുവരും 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഡി കോക്കിനെ പുറത്താക്കി ധനഞ്ജയ ഡിസില്‍വ സന്ദര്‍ശകര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. റബാദയേയും ധനഞ്ജയ മടക്കിയയച്ചു. ഡുവാന്നെ ഒലിവറാവട്ടെ ഫെര്‍ണാണ്ടോയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.

Follow Us:
Download App:
  • android
  • ios