യൂറോപ്പ ലീഗില്‍ വമ്പന്‍മാര്‍ക്ക് വമ്പന്‍ ജയം
രണ്ടാംപാദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് മാൽമോയെ ചെൽസി തോൽപ്പിച്ചു. ബെയ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആഴ്സണലും തോല്‍പിച്ചു.
ചെല്‍സി: യൂറോപ്പ ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ മത്സരത്തിൽ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളിന് മാൽമോയെ തോൽപ്പിച്ചു. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. അന്‍പത്തഞ്ചാം മിനിറ്റിൽ ഒലിവിയർ ജിറൗഡിലൂടെ ചെൽസി ആദ്യ ഗോൾ കുറിച്ചു. 74-ാം മിനിറ്റിൽ റോസ് ബാർക്കേലേയും 84-ാം മിനിറ്റിൽ കാലം ഹഡ്സണും ഗോൾ പട്ടിക പൂർത്തിയാക്കി.
മറ്റൊരു നിർണായക മത്സരത്തിൽ ബെയ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആഴ്സണൽ തകര്‍ത്തു. നാലാം മിനിറ്റിൽ ബെയ്റ്റ് താരം സെക്കർ വോൾക്കോവിന്റെ സെൽഫ് ഗോളിലൂടെയാണ് ആഴ്സണൽ മുന്നിലെത്തിയത്. 39-ാം മിനിറ്റിൽ മുസ്താഫിയും അറുപതാം മിനിറ്റിൽ സോക്രട്ടിസും ഗോൾവല കുലുക്കി.
റാപ്പിഡ് വെയ്നെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ഇന്റർമിലാൻ അവസാന 16ൽ ഇടം പിടിച്ചു. 11-ാം മിനിറ്റിൽ മാറ്റിയ വെസിനോയും 18-ാം മിനിറ്റിൽ ആൻഡ്രിയ റനോച്ചിയും അടിച്ച ഗോളുകളിലൂടെ ആദ്യ പകുതിയിൽ തന്നെ ഇന്റർമിലാൻ ലീഡുറപ്പിച്ചു. ഇവാൻ പെരിസിച്ച് 80-ാം മിനിറ്റിലും 87-ാം മിനിറ്റിൽ മറ്റിയോ പൊളിറ്റാനോയും വല കുലുക്കി.