കിംഗ്സ്റ്റണ്‍: ട്രാക്കിലെ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ ഒളിമ്പിക്‌സ് ട്രയല്‍സില്‍ നിന്ന് പിന്മാറി. 100 മീറ്റര്‍ ഫൈനലിനു മുന്‍പാണ് പിന്മാറിയത്. പരിക്ക് കാരണമാണ് പിന്മാറിയതെന്ന് ബോള്‍ട്ട് അറിയിച്ചു. ഇതോടെ മൂന്നു തവണ ലോകചാമ്പ്യനും ഒളിമ്പിക്‌സ് റിക്കാര്‍ഡ് ജേതാവുമായ ബോള്‍ട്ടിന്റെ ഒളിമ്പിക്‌സ് പങ്കാളിത്തം സംശയത്തിലായി.

ജമൈക്കന്‍ അത്‌ലറ്റിക്‌സ് അഡ്മിനിസ്‌ട്രേറ്റീവ് അസോസിയേഷന്‍ കനിഞ്ഞാലേ ബോള്‍ട്ടിന്റെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ സാധ്യമാകൂ. സിലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തു ജയിക്കാതെ ഒളിമ്പിക്‌സിനു അയയ്ക്കില്ലെന്നാണ് അസോസിയേഷന്റെ നിലപാട്. എങ്കിലും ഒളിമ്പിക്‌സിനു മുന്‍പ് ശാരീരിക ക്ഷമത വീണ്‌ടെടുത്താല്‍ ബോള്‍ട്ടിനെ പങ്കെടുപ്പിക്കാനുള്ള സാധ്യതയേറയാണ്. റിയോ ഒളിമ്പിക്‌സിനു മുന്നോടിയായുള്ള അവസാനവട്ട തയാറെടുപ്പാണ് ഒളിമ്പിക്‌സ് ട്രയല്‍സ്.