2012ല്‍ പോണ്ടിങ്ങ് വിരമിച്ചതിന് പിന്നാലെ ക്ലാര്‍ക്ക് നായകനായതോടെ പല താരങ്ങളും കളിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വരെ തീരുമാനിച്ചുവെന്നും ജോണ്‍സണ്‍ പറയുന്നു. റിക്കി പോണിങ്ങ് വിരമിച്ചതോടെ ടീമിലെ അവസ്ഥ തികച്ചും മാറി. ടീമില്‍ നിരവധി ഗ്രൂപ്പുകളുണ്ടായി. 

അതൊരു ടീം ആയിരുന്നില്ല. താരങ്ങള്‍ വിവിധ ചേരികളായി. അത് തീര്‍ത്തും വിഷമയമായിരുന്നു. പതുക്കെയായിരുന്നു എല്ലാം സംഭവിച്ചത്. എല്ലാവര്‍ക്കും അത് അറിയാമായിരുന്നു. എന്നാല്‍ അതിന് തടയിടാന്‍ ആരും ഒന്നും ചെയ്തില്ല.

ലോകക്രിക്കറ്റില്‍ വിജയ കൊടുമുടിയില്‍ നില്‍ക്കുന്ന വേളയില്‍ ടീമിനുള്ളില്‍ വ്യാപക അസ്വരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അടുത്തിടെ ക്ലാര്‍ക്ക് വെളിപ്പെടുത്തിയിരുന്നു. ഷെയ്ന്‍ വാട്‌സണ്‍ അടക്കമുള്ള താരങ്ങള്‍ ടീമിലെ ക്യാന്‍സറായി മാറുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.