മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കി.
മുംബൈ: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ 140 റണ്സ് വിജയലക്ഷവുമായി ഇറങ്ങിയ ചെന്നൈ സൂപ്പര് കിങ്സിന്റെ നടുവൊടിച്ചത് സിദ്ധാര്ത്ഥ് കൗളിന്റെ രണ്ട് പന്തുകള്. മത്സരത്തില് തന്റെ ആദ്യ ഓവറില് തന്നെ രണ്ട് വിക്കറ്റുകള് വീഴ്ത്തി ചെന്നൈയെ സമ്മര്ദ്ദത്തിലാക്കി. നാലാം ഓവര് എറിയാനാണ് കൗളിനെ നിയോഗിച്ചത്.
മൂന്നാം പന്തില് തന്നെ 22 റണ്സ് നേടിയ സുരേഷ് റെയ്നയുടെ വിക്കറ്റ് തെറിപ്പിച്ചു. പിന്നാലെ എത്തിയത് ടൂര്ണമെന്റില് തകര്പ്പന് ഫോമില് കളിക്കുന്ന അമ്പാടി റായുഡു. നേരിട്ട ആദ്യ പന്തില് തന്നെ റായുഡു പുറത്ത്. മനോഹരമായ ഒരു യോര്ക്കറാണ് റായുഡുവിന്റെ കഥ കഴിച്ചത്. ഇതോടെ ചെന്നൈ കടുത്ത സമ്മര്ദ്ദത്തിലായി. റെയ്നയേയും റായുഡുവിനേയും വീഴ്ത്തിയ പന്തുകള് കാണാം.
