Asianet News MalayalamAsianet News Malayalam

ധവാനും പന്തും ആറാടി; അവസാന ടി20യിലും വിന്‍ഡീസിന് തോല്‍വി

  • വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ട്വന്റി 20യിലും ഇന്ത്യക്ക് വിജയം. ചെന്നൈയില്‍ അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശിഖര്‍ ധവാന്റേയും (58 പന്തില്‍ പുറത്താവാതെ 89) ഋഷഭ് പന്തിന്റേയും (38 പന്തില്‍ 58) വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
West Indies lost to India in third T20
Author
Chennai, First Published Nov 11, 2018, 10:32 PM IST

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ട്വന്റി 20യിലും ഇന്ത്യക്ക് വിജയം. ചെന്നൈയില്‍ അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശിഖര്‍ ധവാന്റേയും (58 പന്തില്‍ പുറത്താവാതെ 89) ഋഷഭ് പന്തിന്റേയും (38 പന്തില്‍ 58) വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഇന്ത്യ 20ാം ഓവറിന്റെ അവസാന പന്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

182 റണ്‍സുമായി വിജയലക്ഷ്യവുമായി ബാറ്റിങ് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (4), കെ.എല്‍. രാഹുല്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. കീമോ പോള്‍, ഒഷാനെ തോമസ് എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന് ധവാനും പന്തും ആതിഥേയരെ മുന്നോട്ട് നയിച്ചു. ഇരുവരും ആദ്യമായിട്ടാണ് ട്വന്റി20 പരമ്പരയില്‍ ഫോമാവുന്നത്.

രണ്ട് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്്‌സ്. പന്തിന്റേതാവട്ടെ കരിയറിലെ ആദ്യ ട്വന്റി 20 അര്‍ധ സെഞ്ചുറിയായിരുന്നു. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. എന്നാല്‍ വിജയത്തിന് തൊട്ട് മുന്‍പ് പന്തും ധവാനും മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. മനീഷ് പാണ്ഡെ (4), ദിനേശ് കാര്‍ത്തിക് (0) എന്നിവര്‍ പുറത്താവാതെ നിന്നു. വിന്‍ഡീസിനായി കീമോ പോള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ഡാരന്‍ ബ്രാവോ (43), നിക്കോളാസ് പൂരന്‍ (52)എന്നിവരുടെ കരുത്തില്‍ ഭേദപ്പെട്ട സ്‌കോറാണ് വിന്‍ഡീസ് പടുത്തുയര്‍ത്തിയത്. ഇന്ത്യക്ക് വേണ്ടി യൂസ്‌വേന്ദ്ര ചാഹില്‍ രണ്ട് വിക്കറ്റെടുത്തു. ഷായ് ഹോപ്പും (22 പന്തില്‍ 24), ഷിംറോണ്‍ ഹെറ്റ്മ്യറും (21 പന്തില്‍ 26) മികച്ച തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 51 റണ്‍സെടുത്തു. 

എന്നാല്‍ ഹോപ്പിനെ പുറത്താക്കി ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ചാഹലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമം വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളിലൊതുങ്ങി. പിന്നാലെ എത്തിയ ബ്രാവോ, ഹെറ്റ്മ്യറുമായി കൂട്ടുക്കെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അടുത്ത ഓവറില്‍ ഹെറ്റ്മ്യറെ മടക്കി അയച്ച് ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 

15 റണ്‍സെടുത്ത ദിനേശ് രാംദിനെ സുന്ദര്‍ മടക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ബ്രാവോ- പൂരന്‍ സഖ്യം വിന്‍ഡീസിനെ ഭേദപ്പട്ടെ സ്‌കോറിലെത്തിച്ചു. ഇരുവരും 88 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Follow Us:
Download App:
  • android
  • ios