Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാതിരിക്കാമോ?: 72 ലക്ഷം സമ്മാനം കിട്ടും

"നോ ഫോണ്‍ ഫോർ എ ഇയർ ചലഞ്ച്' എന്നാണ് ഈ പരിപാടിയുടെ പേര്. പങ്കെടുക്കുന്നവര്‍ തങ്ങളുടെ കൈവശമുള്ള ഫോണും ടാബ്ലെറ്റും ഉപയോഗിക്കുന്നതിൽ നിന്നും മറ്റുള്ളവരുടെ സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ട് നില്‍ക്കണം

This company will pay you $100,000 to give up your smartphone for a year
Author
Kerala, First Published Dec 17, 2018, 5:51 PM IST

ന്യൂയോര്‍ക്ക്: സ്മാര്‍ട്ട്ഫോണ്‍ ഇന്ന് ശരീരത്തിന്‍റെ ഒരു ഭാഗം പോലെ ആയിട്ടുണ്ട് മനുഷ്യന്. ഇത്തരം ഒരു അവസ്ഥയില്‍ ഒരു വര്‍ഷം ഫോണ്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞാലോ?, അസംഭവ്യം എന്ന് തോന്നിയേക്കാം. എങ്കിലും ഈ ചലഞ്ച് ഏറ്റെടുത്താല്‍ 72 ലക്ഷത്തോളം രൂപകിട്ടും എന്ന് പറഞ്ഞാലോ. ആരായാലും ഒന്ന് ശ്രമിച്ചേക്കും. ഇതാ അത്തരത്തില്‍ ഒരു മത്സരമാണ്  വെള്ള കമ്പനിയായ വൈറ്റമിൻ വാട്ടർ നടത്തുന്നത്.  ശീതള പാനീയ ഭീമന്മാരായ  കൊക്കൊ കോളയുടെ ഉടമസ്ഥതയിലുള്ളവരാണ് വൈറ്റമിന്‍ വാട്ടര്‍.

"നോ ഫോണ്‍ ഫോർ എ ഇയർ ചലഞ്ച്' എന്നാണ് ഈ പരിപാടിയുടെ പേര്. പങ്കെടുക്കുന്നവര്‍ തങ്ങളുടെ കൈവശമുള്ള ഫോണും ടാബ്ലെറ്റും ഉപയോഗിക്കുന്നതിൽ നിന്നും മറ്റുള്ളവരുടെ സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ട് നില്‍ക്കണം. മത്സരത്തിന്‍റെ കാലാവധി വിജയമായി പൂർത്തിയാക്കിയാലാണ് വന്‍തുക സമ്മാനം ലഭിക്കുക. മത്സരാർഥിയാകുന്നവര്‍ ആദ്യം തന്നെ, ഫോണ്‍ ഉപയോഗിക്കുന്നതിൽ നിന്ന് താൻ എന്തുകൊണ്ട് ഇടവേളയെടുക്കുന്നുവെന്ന് കമ്പനിയെ ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ട്വിറ്ററിലൂടെ മത്സരിക്കുവാൻ ആഗ്രഹിക്കുന്നയാൾ അറിയിക്കണം.

2019 ജനുവരി 8 ആണ് മത്സരത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. മത്സരിക്കുവാൻ യോഗ്യരായവർ ആരൊക്കയെന്ന് ജനുവരി 22ന് കമ്പനി അറിയിക്കും. എന്നാൽ ഫോണ്‍ ഉപയോഗിക്കുവാനുള്ള വിലക്കിന് അൽപ്പം ഇളവ് തരാൻ കമ്പനി ഒരുക്കമാണ്. കാരണം 1996 മോഡൽ ഫോണ്‍ മത്സരാർഥികൾക്ക് കമ്പനി നൽകും. സംസാരിക്കുവാൻ മാത്രമേ ഈ ഫോണിൽ കൂടി സാധിക്കുകയുള്ളു. മത്സരകാലാവധി കഴിഞ്ഞ് ഇത്രെയും തുക കണ്ണുമടച്ച് കമ്പനി നൽകുകയില്ല. മത്സർഥിയെ നുണ പരിശോധനയ്ക്കു വിധേയനാക്കിയതിനു ശേഷമാകും വിജയിയായി പ്രഖ്യാപിക്കുന്നതും തുക കൈമാറുന്നതും.

Follow Us:
Download App:
  • android
  • ios