മുൻ ദേശീയ ചാമ്പ്യൻ ഗ്ലോറിയ ജംബയെയും ഉഗാണ്ടൻ മുൻനിര താരം അമ്പൈറ ഷക്കീറയെയും ബുര്‍ഖ ധരിച്ച് ആരോടും സംസാരിക്കാതെ കളിക്കുന്ന സ്ത്രീ തോല്‍പ്പിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു. 

ണത്തിന് അത്യാവശ്യം വന്നപ്പോള്‍ കെനിയയിലെ ഒരു സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി ചെയ്തത് ബുര്‍ഖ ധരിച്ച് വനിതാ ചെസ് മത്സരത്തിന് പങ്കെടുക്കുകയായിരുന്നു. നെയ്‌റോബിയിൽ വച്ച് നടന്ന ഒരു ചെസ് മത്സരത്തില്‍ ബുര്‍ഖ ധരിച്ചെത്തിയ ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി എല്ലാ മത്സരങ്ങളിലും ജയിച്ച് മുന്നേറി. ഇങ്ങനെ ഇയാള്‍ നേടിയ സമ്മാന തുകയാകട്ടെ 42,000 ഡോളര്‍. അതായത് ഏകദേശം 34 ലക്ഷം രൂപ. കണ്ണട ധരിച്ച്, ബുര്‍ഖ ഇട്ടെത്തിയ സ്റ്റാന്‍ലി ഒമോണ്ടി ഒരു വാക്ക് പോലും സംസാരിക്കാതെ മത്സരത്തിന്‍റെ നാലാം റൌണ്ടും ജയിച്ചതായി എസ്ബിഎസ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ ഒടുവില്‍ പിടിക്കപ്പെട്ടു. 

വനിതാ ചെസ്സ് ടൂർണമെന്‍റിൽ ബുര്‍ഖ ധരിച്ചെത്തിയ ഓമോണ്ടി (25), മിലിസെന്‍റ് അവുർ എന്ന പേരിലാണ് രജിസ്റ്റർ ചെയ്തത്. ബുര്‍ഖ ധരിക്കുന്ന സ്ത്രീകള്‍ രാജ്യത്ത് സാധാരണമായതിനാല്‍ ആദ്യമാരും സംശയിച്ചില്ല. എന്നാല്‍ കളിക്കിടെ അവര്‍ ഒരിക്കലും സംസാരിച്ചില്ല. 'ഞങ്ങള്‍ അവളുടെ ഷൂ ശ്രദ്ധിച്ചു. അത് പുരുഷന്മാര്‍ ധരിക്കുന്ന ഷൂ ആയിരുന്നു. മാത്രമല്ല ഇത് യുദ്ധമല്ല. ചെസ്സാണ്, സൌഹൃദമാണ്. കളിക്കിടയില്‍ എതിരാളികളോട് സംസാരിക്കുന്നത് സാധാരണമാണ്. പക്ഷേ, അവര്‍ മത്സരത്തിനിടെ ആരോടും ഒരക്ഷരം പോലും സംസാരിച്ചില്ല. കെനിയ ചെസ് പ്രസിഡന്‍റ് ബെർണാഡ് വഞ്ജാല ബിബിസിയോട് പറഞ്ഞു. ഒടുവില്‍ മുൻ ദേശീയ ചാമ്പ്യൻ ഗ്ലോറിയ ജംബയെയും ഉഗാണ്ടൻ മുൻനിര താരം അമ്പൈറ ഷക്കീറയെയും ബുര്‍ഖ ധരിച്ച് ആരോടും സംസാരിക്കാതെ കളിക്കുന്ന സ്ത്രീ തോല്‍പ്പിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു. 

6.61 കോടി വിലയുള്ള ഇന്ത്യൻ സൈനികരുടെ പെയിന്‍റിംഗിന് ബ്രിട്ടന്‍റെ കയറ്റുമതി വിലക്ക്

അങ്ങനെ മിലിസെന്‍റ് അവുരിനെ സംഘാടകര്‍ സ്വകാര്യ മുറിയിലേക്ക് വിളിച്ച് വരുത്തി തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. ഇതോടെ സ്റ്റാന്‍ലി ഒമോണ്ടി സത്യം പറഞ്ഞു. താന്‍ ഒരു സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയാണെന്നും തനിക്ക് പണത്തിന് ആവശ്യം വന്നപ്പോള്‍ വേഷം മാറി വനിതാ ചെസ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്തതാണെന്നും അദ്ദേഹം സമ്മതിച്ചു. ഇതോടെ ഇയാളെ മത്സരത്തില്‍ നിന്ന് പുറത്താക്കുകയും ഇയാള്‍ നേടി പോയന്‍റുകള്‍ എതിരാളികള്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. നെയ്‌റോബിയിലെ സരിത് എക്‌സ്‌പോ സെന്‍ററിൽ ഏപ്രിൽ 6-10 വരെ നടന്ന ടൂർണമെന്‍റിൽ 22 ഫെഡറേഷനുകളിൽ നിന്നുള്ള 450 ഓളം കളിക്കാർ പങ്കെടുത്തിരുന്നു. പണത്തിന്‍റെ ആവശ്യത്തിനായാണ് അത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നും തന്‍റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്റ്റാന്‍ലിക്ക് നിരവധി വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്ന് ചെസ് കെനിയ പ്രസിഡന്‍റ് ബെർണാഡ് വഞ്ജാല അറിയിച്ചു. 

വീടിന് പുറത്ത് ഇരിക്കുമ്പോൾ വന്ന അതിഥിയെ കണ്ട് ഞെട്ടി; ഒത്ത ഒരു കരടി!