അമ്മയുടെ മൃതദേഹം മമ്മി ചെയ്ത് സൂക്ഷിച്ചത് 13 വര്‍ഷം; ഒടുവില്‍ മകന് ജയില്‍ വാസം
വീട്ടില്‍ നിന്ന് മുന്നൂറ് മീറ്റര്‍ അകലെയുള്ള സെമിത്തേരിയില്‍ നിന്ന് അന്ന് രാത്രി തന്നെ ഇയാള്‍ മൃതദേഹം പുറത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നതാകാമെന്നും പോലീസ് പറയുന്നു.
ഏറ്റവും അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ദുഖം തോന്നാത്തതായി വളരെ അപൂര്‍വ്വം പേര്‍ മാത്രമേ ഉണ്ടാവൂ. എന്നാല്‍, ദിവസങ്ങള്‍ കടന്ന് പോകുന്നതോടെ നമ്മള്‍ വീണ്ടും പതിവ് കാര്യങ്ങളിലേക്ക് പോവുകയും മരിച്ചയാളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കുകയും ചെയ്യും. എന്നാല്‍ പോളണ്ടിലെ മരിയന്‍ എല്‍ എന്നയാള്‍ തന്‍റെ അമ്മ മരിച്ചപ്പോള്‍, അമ്മയുടെ മൃതദേഹം 13 വര്‍ഷമായി സ്വന്തം വീട്ടില്‍ തന്നെ മമ്മി ചെയ്ത് സൂക്ഷിച്ചിക്കുകയായിരുന്നു ചെയ്തത്.
തെക്ക് - പടിഞ്ഞാറൻ പോളണ്ടിലെ ചെറുപട്ടണമായ റാഡ്‌ലിനിലുള്ള 76-കാരനായ മരിയന്‍റെ സഹോദരീ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. 2009 മുതലുള്ള പത്രങ്ങള്‍ക്കിടയില്‍ മരിയന്‍റെ അമ്മ ജാദ്വിഗ എല്ലിന്‍റെ മൃതദേഹം മമ്മി ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. സഹോദരീ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ മരിയന്‍ വീട്ടിന് പുറത്ത് നിന്ന് ഭ്രാന്തമായി അലറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസിനെ വിളിച്ചു. പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിയന്‍റെ അമ്മയുടെ മൃതദേഹം പത്രക്കെട്ടുകള്‍ക്കിടയില്‍ മമ്മി ഫൈ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കൊബാള്‍ട്ട് ഖനിയില്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികളെ അതിസാഹസീകമായി രക്ഷിക്കുന്ന വീഡിയോ വൈറല്‍
തുടര്‍ന്ന് പോലീസ് മൃതദേഹത്തില്‍ നിന്നും ഡിഎന്‍എ ശേഖരിച്ച് പരിശോധന നടത്തി. അങ്ങനെയാണ് 2010 ജനുവരിയില്‍ മരിച്ച ജാദ്വിഗയുടെ മൃതദേഹമാണ് അതെന്ന് ഉറപ്പിച്ചത്. മരിച്ചതിന് പിന്നാലെ ജനുവരി 16 ന് ജാദ്വിഗയെ മറവ് ചെയ്തിരുന്നു. എന്നാല്‍, വീട്ടില്‍ നിന്ന് മുന്നൂറ് മീറ്റര്‍ അകലെയുള്ള സെമിത്തേരിയില്‍ നിന്ന് അന്ന് രാത്രി തന്നെ ഇയാള്‍ മൃതദേഹം പുറത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നതാകാമെന്നും പോലീസ് പറയുന്നു. മൃതദേഹം മമ്മി ഫൈ ചെയ്യാന്‍ ഇയാള്‍ ചില രാസവസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. ഫെബ്രുവരിയിലാണ് സംഭവം കണ്ടെത്തിയതെങ്കിലും ഇപ്പോഴാണ് വാര്‍ത്ത പുറത്ത് വരുന്നത്. മരിയന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നെന്നും അയല്‍ക്കാര്‍ക്ക് ഇയാളുടെ പേര് പോലും അറിയില്ലായിരുന്നുവെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.