Asianet News MalayalamAsianet News Malayalam

ടീച്ചറുമൊത്തുള്ള സെക്‌സ് വീഡിയോ വിദ്യാര്‍ത്ഥി കൂട്ടുകാരെ കാണിച്ചു; അധ്യാപിക കുടുങ്ങി

വിദ്യാര്‍ത്ഥി തന്റെ മൊബൈല്‍ ഫോണിലുള്ള ഒരു വീഡിയോ ചില കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തായതെന്ന് മിയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.  
 

teacher charged with having sex with student says police
Author
Miami, First Published Oct 9, 2021, 7:12 PM IST

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കിയിലെ മിയാമി ഡേഡ് കൗണ്ടിയിലാണ് സംഭവം. 41 കാരിയായ ഹീറി കാല്‍വിയൊയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനുള്ളില്‍ ഈ കൗണ്ടിയില്‍ സമാനമായ കുറ്റത്തിന് അറസ്റ്റിലാവുന്ന മൂന്നാമത്തെ അധ്യാപികയാണ് ഹീറി. 

2005 മുതല്‍ ജോണ്‍ ഐ സ്മിത് കെ 8 സെന്ററിലെ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന അധ്യാപികയ്ക്ക് എതിരെ മാര്‍ച്ച് മാസം മുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ഇവര്‍ പ്രണയത്തിലാവുകയും പല തവണ ലൈംഗിക ബന്ധം പുലര്‍ത്തുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇരുവരും മിയാമി ബീച്ചില്‍ പല തവണ പോവുകയും നഗ്‌ന ചിത്രങ്ങള്‍ കൈമാറുകയും ചെയ്തതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

 

 

കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി തന്റെ മൊബൈല്‍ ഫോണിലുള്ള ഒരു വീഡിയോ ചില കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തായതെന്ന് മിയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ടീച്ചറുമൊത്ത് ശാരീരിക ബന്ധം പുലര്‍ത്തുന്നതിന്റെ വീഡിയോയാണ് പുറത്തായത്. ഇതിനെ തുടര്‍ന്ന് കുട്ടികളിലാരോ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് രഹസ്യമായി അന്വേഷണമാരംഭിച്ചത്. 

കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് അധ്യാപികയുടെ ഒരുപാട് നഗ്‌ന ചിത്രങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും തമ്മില്‍ ഇണചേരുന്നതിന്റെ വീഡിയോകളും കുട്ടിയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തി. ടീച്ചറും കുട്ടിയും മെസേജുകളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി. 

താല്‍പ്പര്യം ഉണ്ടെങ്കില്‍ പോലും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് െസക്‌സ് പോലുള്ള കാര്യങ്ങളില്‍ അനുമതി നല്‍കാന്‍ നിയമപ്രകാരം കഴിയില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. മുതിര്‍ന്നവരാണ് ഇക്കാര്യത്തില്‍ പക്വമായ നിലപാട് എടുക്കേണ്ടത്. കുട്ടികളുടെ സമ്മതത്തോടെ ആണെങ്കിലും മുതിര്‍ന്നവര്‍ക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തം. ഈ സാഹചര്യം പരിഗണിച്ചാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. അതിനിടെ, അധ്യാപികയെ ശമ്പളമില്ലാത്ത ലീവിലേക്ക് മാറ്റിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇവരെ പിരിച്ചു വിടാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. 

ഒരു മാസത്തിനിടെ മൂന്നാമത്തെ സമാനമായ സംഭവമാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹയാലിയാ മിഡില്‍ സ്‌കൂളിലെ ബ്രിട്ട്‌നി ലോപ്പ്‌സ് മുറേ എന്ന 31 കാരിയായ അധ്യാപിക തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. തങ്ങള്‍ അനവധി തവണ ലൈംഗികമായി ബന്ധപ്പെട്ടുവെന്ന 14 വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ഇത്. 

മൊബൈല്‍ ഫോണില്‍ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങളും ലൈംഗിക വീഡിയോകളും സൂക്ഷിച്ചതിന് അറസ്റ്റിലായ ഇതേ കൗണ്ടിയിലെ അധ്യാപകനായിരുന്ന റോബര്‍ട്ട് ഓര്‍ട്ടിസിന് കഴിഞ്ഞ ആഴ്ചയാണ് ആറര വര്‍ഷം തടവിന് വിധിച്ചത്.  

2020 സ്‌കൂള്‍ വര്‍ഷത്തില്‍ 14 -കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അതിക്രമിച്ചതിന് ഡാനിയല്‍ ഫെര്‍ണാണ്ടസ് എന്ന കലാധ്യാപകനെ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. 

 

Follow Us:
Download App:
  • android
  • ios