മറിയം നേരത്തെ ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുന്ന ചിത്രം വൈറലായിരുന്നു. തായ്‍ലന്‍ഡ് സമുദ്ര-തീരദേശ വിഭവ വകുപ്പ് നാഷണല്‍ 'സ്വീറ്റ് ഹാര്‍ട്ട്' എന്നായിരുന്നു ഇതിനെ പറഞ്ഞിരുന്നത്.  

തായ്‍ലന്‍ഡിന്‍റെ ഓമനയായ 'മറിയം' എന്ന കടല്‍പ്പശുക്കുഞ്ഞ് ജീവന്‍ വെടിഞ്ഞു. വയറ്റില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയതിനെത്തുടര്‍ന്നുണ്ടായ അണുബാധയാണ് മറിയത്തിന്‍റെ മരണത്തിന് കാരണമായത്. തെക്കുപടിഞ്ഞാറന്‍ തായ്‍ലന്‍ഡിലെ ത്രാങ്ങിലെ ലിബോങ് ദ്വീപിലായിരുന്നു മറിയം. ഇന്നലെയായിരുന്നു മറിയത്തിന്‍റെ മരണം.

അമ്മയെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഈ കടല്‍പ്പശുക്കുഞ്ഞിനെ മേയ് 23 -ന് മറൈന്‍ കോസ്റ്റല്‍ വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തുകയായിരുന്നു. 40 പേരടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകുരടെ സംഘമായിരുന്നു മറിയത്തിനെ പരിചരിച്ചിരുന്നത്. പാലും കടലില്‍ നിന്ന് ശേഖരിച്ച പുല്ലുകളും നല്‍കി അവരവളെ പൊന്നുപോലെ നോക്കി. പരിചാകരോട് വലിയ സ്നേഹമായിരുന്നു മറിയത്തിന്. ആ സ്നേഹപ്രകടനവും മറ്റും അവളെ എല്ലാവരുടേയും പ്രിയപ്പെട്ടവളാക്കി മാറ്റി.തായ്‍ലന്‍ഡിലാകെ അവള്‍ക്ക് ആരാധകരുണ്ടായിരുന്നു. മറിയം നേരത്തെ ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുന്ന ചിത്രം വൈറലായിരുന്നു. തായ്‍ലന്‍ഡ് സമുദ്ര-തീരദേശ വിഭവ വകുപ്പ് നാഷണല്‍ 'സ്വീറ്റ് ഹാര്‍ട്ട്' എന്നായിരുന്നു ഇതിനെ പറഞ്ഞിരുന്നത്. 

Scroll to load tweet…

എന്നാല്‍, കഴിഞ്ഞ ദിവസം മറിയം മരണമട‍ഞ്ഞു. മരണകാരണം പ്ലാസ്റ്റിക് ആണെന്നും വൈകാതെ തന്നെ തിരിച്ചറിഞ്ഞു. ഈ കടല്‍പ്പശുക്കുഞ്ഞിന്‍റെ രക്തത്തില്‍ അണുബാധയുണ്ടായിരുന്നു, വയറ്റില്‍ പഴുപ്പും. ഇതിന്‍റെ കാരണമന്വേഷിച്ച വിദഗ്ദ്ധ സംഘമാണ് വയറ്റില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കണ്ടെത്തിയത്. ഈ പ്ലാസ്റ്റിക് ദഹനരസവുമായി ചേര്‍ന്ന് പുറപ്പെടുവിച്ച വാതകമാണ് മറിയത്തിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യര്‍ക്കുവേണ്ടി മാത്രമല്ല, മൃഗങ്ങള്‍ക്കുകൂടി വേണ്ടി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ മരണം നമുക്ക് കാണിച്ചു തരുന്നതെന്ന് ബാങ്കോങ്കിലെ ചുളലോങ്കോണ്‍ സര്‍വകലാശാലയുടെ ഡയറക്ടര്‍ പറഞ്ഞു.

നിരവധി പേരാണ് മറിയത്തിന്‍റെ മരണത്തിലുള്ള വേദന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…