Asianet News MalayalamAsianet News Malayalam

Crime : വിവാഹപ്പിറ്റേന്ന് തന്നെ ഡിവോഴ്‌സ് ചോദിച്ചു; ഭാര്യയെ യുവാവ് കഴുത്തുഞെരിച്ചുകൊന്നു

ഭാര്യയെ അപ്പാര്‍ട്‌മെന്റില്‍വെച്ച് കഴുത്തുഞെരിച്ചു കൊന്നുവെന്ന കുറ്റം ചുമത്തിയാണ് തടവുശിക്ഷ.  

US man killed his wife who asked to get a divorce the day after they got married
Author
Arlington, First Published Dec 6, 2021, 6:58 PM IST

വിവാഹത്തിനു പിറ്റേദിവസം തന്നെ വിവാഹമോചനത്തിന് ആവശ്യപ്പെട്ട ഭാര്യയെ യുവാവ് കഴുത്തുഞെരിച്ചുകൊന്നു. കേസില്‍ ഇയാള്‍ക്ക് അമേരിക്കന്‍ കോടതി തടവുശിക്ഷ വിധിച്ചു. 39 കാരനായ താരിഖ് അല്‍ഖയ്യാലി എന്നയാളെയാണ് അമേരിക്കയിലെ ടറാന്റ് കൗണ്ടി കോടതി 23 വര്‍ഷം തടവിന് ശിക്ഷിച്ചത്.  ഭാര്യയെ അപ്പാര്‍ട്‌മെന്റില്‍വെച്ച് കഴുത്തുഞെരിച്ചു കൊന്നുവെന്ന കുറ്റം ചുമത്തിയാണ് തടവുശിക്ഷ.  

അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ ആര്‍ലിംഗ്ടണിലാണ് കേസിനാസ്പദമായ സംഭവം. ഇവിടെ ജോലിചെയ്യുകയായിരുന്നു താരിഖ്. ആലിംഗ്ടണിലെ ഒരു അപ്പാര്‍ട്‌മെന്റിലായിരുന്നു ഇയാള്‍ താമസിച്ചത്. ജോര്‍ദാനിലെ അമ്മാന്‍ സ്വദേശിയായ വാസം മൂസ എന്ന 23-കാരിയെയാണ് ഇയാഹ വിവാഹം ചെയ്തത്. 

വിവാഹത്തിനു പിറ്റേന്ന് തന്നെ ഭര്‍ത്താവുമായി പിണങ്ങിയ യുവതിയെ ഇയാള്‍ ആര്‍ലിംഗ്ടണിലെ അപ്പാര്‍ട്ട്‌മെന്റില്‍ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരാവസ്ഥയിലായ ഭാര്യയെ കട്ടിലില്‍ കിടത്തി ഇയാള്‍ ജോലിക്കു പോവുകയായിരുന്നു. തിരിച്ചു വന്നപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെനനാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ജോര്‍ദാനില്‍ ജനിച്ചു വളര്‍ന്ന താരിഖ് അമേരിക്കയിലാണ് ജോലി ചെയ്തിരുന്നത്. ആര്‍ലിംഗ്ടണിലെ ഒരു അപ്പാര്‍ട്‌മെന്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. വിവാഹശേഷം ജോര്‍ദാനിലെ വീട്ടില്‍നിന്നും ഭര്‍ത്താവിന്റെ അടുത്തേക്ക് വന്നതായിരുന്നു യുവതിയെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനു പിറ്റേന്നു തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും യുവതി വിവാഹമോചനം ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വീണ്ടും പ്രശ്‌നമുണ്ടായി. താരിഖിന് മറ്റൊരു യുവതിയുമായി രഹസ്യബന്ധമുണ്ടെന്നതടക്കം കാര്യങ്ങള്‍ യുവതി എടുത്തിട്ടു. വഴക്കിനിടെയാണ് ഇയാള്‍ കഴുത്ത് ഞെരിച്ച് ഭാര്യയെ കൊന്നതെന്ന്  പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. 

അടുത്ത അപ്പാര്‍ട്ടമെന്റില്‍ എന്തോ പ്രശ്‌നം നടന്നതായി ഇയാളുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തുള്ള ഒരാള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. അതിനു ശേഷം താരിഖിനെ പൊലീസ് ചോദ്യം ചെയ്തു. ഇയാള്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കോടതി രേഖകളില്‍ പറയുന്നു. 

വിവാഹത്തിനു മുമ്പു തന്നെ വാസം മൂസയ്ക്ക് താരിഖുമായി പ്രശ്‌നമുണ്ടായിരുന്നതായി അവരുടെ സഹോദരന്‍ പറഞ്ഞതായി ഫോര്‍ട്‌വര്‍ത് സ്റ്റാര്‍ ടെലഗ്രാം റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തശേഷമാണ് വിവാഹം നടന്നത്. എന്നാല്‍, ഇയാളുടെ രഹസ്യബന്ധത്തെക്കുറിച്ച് അറിവുളള വാസം മൂസ പ്രശ്‌നമുണ്ടാക്കി. തര്‍ക്കത്തിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെടുകയും ക്രൂദ്ധനായ ഇയാള്‍ കൊലനടത്തുകയായിരുന്നുവെന്നും സഹോദരനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios