Asianet News MalayalamAsianet News Malayalam

ചൈല്‍ഡ് പോണ്‍: തടയിടാന്‍ പുതിയ സാങ്കേതികവിദ്യ, ഉറവിടം കണ്ടെത്തുന്നത് 3.5 ദശലക്ഷത്തിലധികം ഡാറ്റ ഉപയോഗിച്ച്

ചൈല്‍ഡ് പോണ്‍ തടയാനുള്ള ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായി യുഎസിന്‍റെ ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന് ഇപ്പോള്‍ സാധിച്ചിട്ടുള്ളത്. അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രനുമായി (എന്‍സിഎംസി) യുമായി സഹകരിച്ചാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

Worlds biggest database of digitally fingerprinted child sex abuse images will be created
Author
Washington D.C., First Published Jun 2, 2020, 10:09 AM IST

ന്യൂയോര്‍ക്ക്: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനു തടയാന്‍ പുതിയ സാങ്കേതികവിദ്യ. സൈബര്‍ ലോകത്ത് പ്രചരിക്കുന്ന  രതിവൈകൃതങ്ങളുടെ ഉറവിടം കണ്ടെത്താനും അവ വ്യാപിക്കുന്നതു തടയാനുമുള്ള ഏറ്റവും മികച്ച രീതിയാണ് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതിനു വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ 'ഡിജിറ്റല്‍ ഫിംഗര്‍പ്രിന്‍റ്' നിര്‍മ്മിച്ചു കഴിഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗികചിത്രങ്ങളുടെ ഡാറ്റാബേസ് ഷെയറിങ് തടയുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. അത്തരം ഉള്ളടക്കത്തിന്‍റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് സഹായിക്കുന്നതിനായി ഈ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്‍റ് മാറും. 

ചൈല്‍ഡ് പോണ്‍ തടയാനുള്ള ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായി യുഎസിന്‍റെ ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന് ഇപ്പോള്‍ സാധിച്ചിട്ടുള്ളത്. അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രനുമായി (എന്‍സിഎംസി) യുമായി സഹകരിച്ചാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ചുള്ള ഉള്ളടക്കങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതും പങ്കിടുന്നതും സംഭരിക്കുന്നതും തടയാന്‍ സൈബര്‍ പ്ലാറ്റ്ഫോമുകളെ സഹായിക്കുന്ന സാങ്കേതിക രീതിയാണിത്. ഹാഷിംഗ് എന്ന സാങ്കേതികരീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റിന്റെ ഒരു രൂപമാണ്. ഒരു ചിത്രം അപ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കുന്ന നിമിഷം തിരിച്ചറിയാന്‍ അനുവദിക്കുന്ന ഒരു അദ്വിതീയ സംഖ്യാ കോഡാണ് ഇത്.

ഇപ്പോള്‍ വിപുലീകരിച്ച ഡാറ്റാബേസില്‍ 3.5 ദശലക്ഷത്തിലധികം ഹാഷുകള്‍ ഉണ്ട്. ചൈല്‍ഡ് പോണ്‍ ചിത്രങ്ങളും വീഡിയോകളും തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് തടയാന്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ ഇത് ഉപയോഗിക്കും. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്‍റെ ഓണ്‍ലൈന്‍ ചിത്രങ്ങളും വീഡിയോകളും ഐഡബ്ല്യുഎഫ് തിരിച്ചറിയുകയും നീക്കംചെയ്യുകയും ചെയ്യുന്നു. എന്‍സിഎംഇസിയുടെ സൈബര്‍ ടൈപ്പ്‌ലൈന്‍ ഹബില്‍ സൃഷ്ടിച്ച ഒരു പുതിയ ഡാറ്റാബേസ് കുട്ടികളെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തിന്‍റെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഉപയോഗിക്കുന്നു. പുതിയ സംവിധാനവും വലിയ ഡാറ്റാബേസും ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് അവരുടെ സൈറ്റുകള്‍ മികച്ച രീതിയില്‍ നിയന്ത്രിക്കുന്നതിനും ഇരകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനും സഹായിക്കുമെന്ന് ഐഡബ്ല്യുഎഫ് ചീഫ് എക്‌സിക്യൂട്ടീവ് സൂസി ഹാര്‍ഗ്രീവ്‌സ് പറഞ്ഞു.

ഈ ഹാഷ് പങ്കിടല്‍ ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്ക് മികച്ച സേവനം നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുന്നു, കൂടാതെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളുടെ തനിപ്പകര്‍പ്പുകള്‍ ഇല്ലാതാക്കാനും ഇതു സഹായിക്കുന്നു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഉള്ളടക്കത്തിന്റെ അളവ് കുറയ്ക്കുന്നതിന് കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഫോട്ടോ ഡിഎന്‍എ ഹാഷിംഗ് സോഫ്റ്റ്‌വെയര്‍ ഇത്തരത്തിലൊന്നാണ്. ഇത് ഐഡബ്ല്യുഎഫ് നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ഇതൊരു ചിത്രത്തിന്‍റെ തനതായ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ അല്ലെങ്കില്‍ ഹാഷ് സൃഷ്ടിക്കുന്നു, അത് അതേ ചിത്രത്തിന്റെ പകര്‍പ്പുകള്‍ കണ്ടെത്തുന്നതിന് മറ്റ് ഫോട്ടോകളുടെ ഹാഷുകളുമായി താരതമ്യപ്പെടുത്തുന്നു. 

മുമ്പ് തിരിച്ചറിഞ്ഞ ചിത്രങ്ങളുടെ ഹാഷുകള്‍ അടങ്ങിയ ഒരു ഡാറ്റാബേസുമായി പൊരുത്തപ്പെടുമ്പോള്‍, ഫോട്ടോ ഡിഎന്‍എയ്ക്ക് കുട്ടികളെ ചൂഷണം ചെയ്യുന്ന ചിത്രങ്ങളുടെയും വീഡിയോയുടെയും വിതരണം കണ്ടെത്താനും റിപ്പോര്‍ട്ടുചെയ്യാനും കഴിയും.

Follow Us:
Download App:
  • android
  • ios