സ്പാനിഷ് കലാകാരനായ ഡിയെഗോ വെലാസ്‌ക്വസിന്റെ ഏറ്റവും പ്രശസ്തമായ, മാസ്റ്റർപീസുകളിലൊന്നായ പതിനേഴാം നൂറ്റാണ്ടിലെ ഓയിൽ പെയിന്റിംഗാണ് 'ദ ടോയ്‍ലെറ്റ് ഓഫ് വീനസ്'. ഇത് തന്നെയായിരുന്നു ആക്ടിവിസ്റ്റുകളുടെ ലക്ഷ്യം എന്ന് സംഘം പറഞ്ഞു.

കാലാവസ്ഥാ, പരിസ്ഥിതി പ്രവർത്തകർ ഇപ്പോൾ തങ്ങളുടെ പ്രതിഷേധത്തിനും പ്രതിരോധത്തിനും പുതുവഴികൾ തേടുകയാണ്. കുറച്ച് കാലങ്ങളായി അവർ സ്വീകരിക്കുന്ന ഒരു മാർഗമാണ് മ്യൂസിയത്തിലും ഗാലറികളിലും ചെന്ന് പ്രശസ്തമായ കലാസൃഷ്ടികൾക്ക് മേൽ പെയിന്റ് ഒഴിക്കുക, പശ തേക്കുക തുടങ്ങിയവയെല്ലാം. സമാനമായി ലണ്ടനിലും കഴിഞ്ഞ ദിവസം ഒരു പ്രതിഷേധം നടന്നു. പിന്നാലെ, രണ്ട് കാലാവസ്ഥാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

നാഷണൽ ഗാലറിയിലെ പ്രശസ്തമായ ഡിയെഗോ വെലാസ്‌ക്വസ് ഓയിൽ പെയിന്റിംഗിന് മുകളിലെ ഗ്ലാസ് പാനൽ തകർത്തതിനാണ് രണ്ട് കാലാവസ്ഥാ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജസ്റ്റ് സ്റ്റോപ്പ് ഓയിൽ (Just Stop Oil) എന്ന സംഘടനയുടെ പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ദ ടോയ്‍ലെറ്റ് ഓഫ് വീനസ് (The Toilet of Venus) എന്ന പെയിന്റിംഗിനെ സംരക്ഷിച്ച് നിർത്തിയിരുന്ന ഗ്ലാസാണ് രണ്ടുപേരും തകർത്തത്.

നേരത്തെയും ഈ സംഘടനയിലെ അംഗങ്ങൾ സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. കലാസൃഷ്ടികളും പൊതുകെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ പ്രതിഷേധം. യുകെയിലെ ഫോസിൽ ഇന്ധനങ്ങളുടെ പര്യവേക്ഷണത്തിനും വികസനത്തിനും ഉൽപാദനത്തിനുമുള്ള എല്ലാ ലൈസൻസുകളും ഉടൻ നിർത്തലാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു ഇവരുടെ തിങ്കളാഴ്ചത്തെ പ്രതിഷേധം. 

View post on Instagram

സ്പാനിഷ് കലാകാരനായ ഡിയെഗോ വെലാസ്‌ക്വസിന്റെ ഏറ്റവും പ്രശസ്തമായ, മാസ്റ്റർപീസുകളിലൊന്നായ പതിനേഴാം നൂറ്റാണ്ടിലെ ഓയിൽ പെയിന്റിംഗാണ് ദ ടോയ്‍ലെറ്റ് ഓഫ് വീനസ്. ഇത് തന്നെയായിരുന്നു ആക്ടിവിസ്റ്റുകളുടെ ലക്ഷ്യം എന്ന് സംഘം പറഞ്ഞു. കാരണം 1914 -ൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച വനിതാ സമ്മതിദാനാവകാശ പ്രവർത്തകരെ വിമർശിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ പെയിന്റിംഗ്‌. അതിനാൽ തന്നെ നേരത്തെ തന്നെ ഈ പെയിന്റിംഗിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. 

"രാഷ്ട്രീയം നമ്മെ പരാജയപ്പെടുത്തുകയാണ്. ഇത് 1914 -ൽ സ്ത്രീകളെ പരാജയപ്പെടുത്തി, ഇപ്പോൾ അത് ഞങ്ങളെ പരാജയപ്പെടുത്തുന്നു” എന്നാണ് ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പ്രവർത്തകർ പ്രതിഷേധത്തെ തുടർന്ന് പറഞ്ഞത്. രണ്ട് പ്രവർത്തകർ പെയിന്റിംഗിന്റെ ഗ്ലാസ് തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 

വായിക്കാം: ഭയപ്പെടുത്തും ഈ വീഡിയോ; കൂറ്റൻ ഗുഹയ്‍ക്കകത്ത് സാഹസികരുടെ സംഘം, നിറയെ വെള്ളം, വഴിയുമില്ല, സംഭവിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo