അടുത്തിടെ ഒരു പൊലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടത്തില്‍ പൊലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍, പൊലീസുകാര്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് വാഹനങ്ങള്‍ക്കെല്ലാം സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പൊലീസ് മേധാവിയുടെ നിര്‍ദേശമുണ്ടെന്നും അപകടത്തില്‍പ്പെടുന്ന പോലീസ് വാഹനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതിരിക്കുന്നതിനെത്തുടര്‍ന്നാണ് നടപടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പൊലീസ് ഉപയോഗിക്കുന്ന ഭൂരിഭാഗം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ പൊലീസ് വാഹനം ഇടിച്ച് ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടപരിഹാരം ലഭിക്കും. പക്ഷേ അപകടത്തില്‍ സ്വന്തം വാഹനത്തിനുണ്ടായ കേടുപാട് പോലീസു തന്നെ പരിഹരിക്കണം. മാത്രമല്ല യാത്രികരായ പൊലീസുകാര്‍ക്ക് പരിക്കേറ്റാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിരുന്നില്ല.
അടുത്തിടെ ഒരു പൊലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടത്തില്‍ പൊലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍, പൊലീസുകാര്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചു. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണ് പൊലീസ് വാഹനത്തിനുള്ളതെന്നും യാത്രക്കാരായ പൊലീസുകാര്‍ വാഹന ഉടമയായ പൊലീസ് വകുപ്പിന്റെ ഭാഗമാണെന്നും പുറമേയുള്ളവര്‍ക്ക് നല്‍കേണ്ട പരിരക്ഷയ്ക്ക് പൊലീസുകാര്‍ അര്‍ഹരല്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.
തുടര്‍ന്ന് കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം അംഗീകരിച്ച ഹൈക്കോടതി നഷ്ടപരിഹാരത്തുക കുറച്ചു. മാത്രമല്ല സര്‍ക്കാര്‍ വാഹനങ്ങള്‍ പലതും ഇന്‍ഷുറന്‍സ് എടുക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇതോടെയാണ് പൊലീസിനും സമ്പൂര്‍ണ പോളിസി എടുക്കാന്‍ പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പോളിസിയാണ് മിക്ക സര്‍ക്കാര്‍വകുപ്പുകളും എടുക്കുന്നത്. ഇതേ മാതൃകയില്‍ പൊലീസിനും സമ്പൂര്‍ണ പോളിസി എടുക്കാനാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 12, 2021, 3:24 PM IST
Post your Comments