കഴിഞ്ഞവര്‍ഷം രാജ്യത്ത് നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട എസ്‍യുവി ഇതാണ്
2020ല്‍ ഇതേ കാലയളവില്‍ ഇന്ത്യയിൽ നിന്ന് 25,995 യൂണിറ്റ് ക്രെറ്റകള്‍ കയറ്റുമതി ചെയ്‍ത സ്ഥാനത്ത് കഴിഞ്ഞ വർഷം 32,799 യൂണിറ്റ് എസ്‌യുവികളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്‍ത് എന്നാണ് കണക്കുകള്‍.
2021-ൽ രാജ്യത്തെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന എസ്‌യുവി എന്ന പേര് സ്വന്തമാക്കി ജനപ്രിയ മനോഡലായ ഹ്യുണ്ടായി ക്രെറ്റ (Hyundai Creta). 26.17 ശതമാനം വളർച്ച രേഖപ്പെടുത്തിയാണ് ഹ്യുണ്ടായ് ക്രെറ്റയുടെ ഈ നേട്ടം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020ല്‍ ഇതേ കാലയളവില്‍ ഇന്ത്യയിൽ നിന്ന് 25,995 യൂണിറ്റ് ക്രെറ്റകള്‍ കയറ്റുമതി ചെയ്‍ത സ്ഥാനത്ത് കഴിഞ്ഞ വർഷം 32,799 യൂണിറ്റ് എസ്‌യുവികളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്‍ത് എന്നാണ് കണക്കുകള്‍.
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ കഴിഞ്ഞ വർഷം മൊത്തം 42238 എസ്‌യുവികൾ കയറ്റുമതി ചെയ്തു, അതിൽ വെന്യു, ക്രെറ്റ ഗ്രാൻഡ് തുടങ്ങിയ മോഡലുകളും ഉൾപ്പെടുന്നു. വെന്യൂവിന്റെ കയറ്റുമതി കണക്ക് 7,698 യൂണിറ്റും ക്രെറ്റ ഗ്രാൻഡിന്റെ 1,741 യൂണിറ്റുമാണ്. നാഴികക്കല്ല് നേട്ടത്തോടെ, 2021 കലണ്ടർ വർഷത്തിൽ ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായ് എസ്‌യുവി നേതൃസ്ഥാനം നിലനിർത്തി. സർക്കാരിന്റെ ‘മേക്ക്-ഇൻ-ഇന്ത്യ’ കാഴ്ചപ്പാടിനോടുള്ള പ്രതിബദ്ധത ക്രെറ്റ ഉൾക്കൊള്ളുന്നുവെന്ന് കമ്പനി പറഞ്ഞു.
കമ്പനി ഇതിനകം 2.62 ലക്ഷം യൂണിറ്റ് എസ്‌യുവികൾ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്. വെന്യുവിനൊപ്പം മൊത്തം കണക്കിൽ 93 ശതമാനത്തിലധികം കയറ്റുമതിയില്‍ ക്രെറ്റ സംഭാവന നൽകിക്കൊണ്ടാണ് വാഹന നിർമ്മാതാവിനെ രാജ്യത്തെ മുൻനിര എസ്‌യുവി കയറ്റുമതിക്കാരിൽ ഒരാളാക്കിയത്. ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതു മുതൽ, ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ക്രെറ്റ വലിയ വിജയമാണെന്നും ഹ്യുണ്ടായിയുടെ ഗ്ലോബൽ എസ്‌യുവി പോർട്ട്‌ഫോളിയോയിൽ ഇത് തന്ത്രപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഉൻ സൂ കിം പറഞ്ഞു.
തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ക്രെറ്റ, ഐ20, വെർണ, അൽകാസർ തുടങ്ങിയ മോഡലുകൾ കഴിഞ്ഞ വർഷം പുറത്തിറക്കിക്കൊണ്ട് ഹ്യുണ്ടായ് ഇന്ത്യ കയറ്റുമതി വ്യാപനം വിപുലീകരിച്ചിരുന്നു. യഥാക്രമം ദക്ഷിണാഫ്രിക്ക, പെറു എന്നിവയുൾപ്പെടെ വിദേശത്തുള്ള ചില പ്രധാന വിപണികളിൽ നിലവിലുള്ള മോഡലുകളുടെ പുതിയ N ലൈൻ, എൽപിജി വേരിയന്റുകളുടെ കയറ്റുമതിയും ആരംഭിച്ചു. കൂടാതെ, ഡൊമിനിക്ക, ചാഡ്, ഘാന, ലാവോസ് തുടങ്ങനി കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ നാല് പുതിയ വിപണികളും ചേർത്തു. ഹ്യുണ്ടായ് ഇന്ത്യയുടെ കഴിഞ്ഞ വർഷം മൊത്തം കയറ്റുമതി 1,30,380 യൂണിറ്റായിരുന്നു. ഇത് 31 ശതമാനം വളർച്ച രേഖപ്പെടുത്തി. ആഗോള അർദ്ധചാലക പ്രതിസന്ധിയും വിവിധ ആഗോള വിപണികളിൽ ഇടയ്‌ക്കിടെയുള്ള ലോക്ക്ഡൗണുകളും ഉണ്ടായിരുന്നിട്ടും വാഹന നിർമ്മാതാവ് അതിന്റെ കയറ്റുമതി ഓർഡർ ബുക്കിൽ 91 ശതമാനം വളർച്ച കൈവരിച്ചു.
അതേസമയം ക്രെറ്റയെ അടിസ്ഥാനമാക്കി ഹ്യുണ്ടായി നിര്‍മ്മിച്ച 7 സീറ്റർ പതിപ്പായ അൽകാസറിനെ ഈ ജൂണ്‍ മാസത്തിലാണ് വിപണിയില്‍ അവതരിപ്പിച്ചത്. കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലാണ് ഈ ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്. ക്രെറ്റയില്‍ നിന്ന് വ്യത്യസ്‍തമായി അല്‍ക്കസറിന്റെ ബാഹ്യഭാഗത്ത് സൂക്ഷ്‍മമായ ഡിസൈന്‍ മാറ്റങ്ങള്‍ ലഭിക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, ക്രോം സ്റ്റഡഡ് ഗ്രില്‍, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍, പുതിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ‘അല്‍ക്കസര്‍’ എഴുത്ത് സഹിതം ബൂട്ട്‌ലിഡിന് കുറുകെ ക്രോം സ്ട്രിപ്പ്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍, കറുത്ത പില്ലറുകള്‍, റൂഫ് റെയിലുകള്‍, ബോഡിയുടെ അതേ നിറത്തില്‍ പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍ എന്നിവയാണ് എസ്‌യുവിയുടെ ബാഹ്യമായ വിശേഷങ്ങള്‍.
കാബിനില്‍ കറുപ്പ്, ബ്രൗണ്‍ നിറങ്ങളിലായി ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം നല്‍കി. പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ‘ബ്ലൂലിങ്ക്’ കണക്റ്റിവിറ്റി, പനോരമിക് സണ്‍റൂഫ്, 4 സ്‌പോക്ക് സ്റ്റിയറിംഗ് വളയം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, കപ്പ് ഹോള്‍ഡറുകള്‍ സഹിതം ഫുള്‍ സൈസ് ആം റെസ്റ്റ് (6 സീറ്റ് വേരിയന്റില്‍ മാത്രം), ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്രൈവ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകള്‍, എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ അകത്തെ സവിശേഷതകള്‍.