ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഡിമാന്‍ഡില്‍ വമ്പന്‍ ഇടിവ്, ഇതാണ് കാരണം!
രാജ്യത്തുടനീളമുള്ള പെട്രോളിന്‍റെയും ഡീസലിന്‍റെയും ഡിമാൻഡ് മുൻ മാസത്തെ അപേക്ഷിച്ച് ഈ മാസം ആദ്യ പകുതിയിൽ ഇടിഞ്ഞതായിട്ടാണ് റിപ്പോർട്ടുകള്‍
മൺസൂൺ ആരംഭിക്കുന്ന ജൂലൈയിൽ ഇന്ത്യയിലെ പെട്രോൾ, ഡീസൽ ഡിമാൻഡ് ഇടിഞ്ഞതായി റിപ്പോര്‍ട്ട്. പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‍തത്. മൺസൂൺ ആരംഭിച്ചത് ചില മേഖലകളിലെ ഇന്ധന ഉപഭോഗം കുറയ്ക്കുകയും ചലനാത്മകത നിയന്ത്രിക്കുകയും ചെയ്‍തതിനാൽ, രാജ്യത്തുടനീളമുള്ള പെട്രോളിന്‍റെയും ഡീസലിന്‍റെയും ഡിമാൻഡ് മുൻ മാസത്തെ അപേക്ഷിച്ച് ഈ മാസം ആദ്യ പകുതിയിൽ ഇടിഞ്ഞതായിട്ടാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.
അമ്പമ്പോ എന്തൊരു വില്‍പ്പന, ഈ വണ്ടികളുടെ വമ്പന്‍ കച്ചവടവുമായി ഫോക്‌സ്‌വാഗൺ!
ജൂലൈ ആദ്യ പകുതിയിൽ പെട്രോൾ വിൽപ്പന 7.8 ശതമാനം ഇടിഞ്ഞ് 1.27 ദശലക്ഷം ടണ്ണിലെത്തി. മുൻ മാസത്തെ ഇതേ കാലയളവിലെ ഉപഭോഗം 1.38 ദശലക്ഷം ടണ്ണായിരുന്നു. അതേസമയം, ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവിൽ ഡീസൽ ഉപഭോഗം 13.7 ശതമാനം ഇടിഞ്ഞ് 3.67 ദശലക്ഷം ടണ്ണിൽ നിന്ന് 3.16 ദശലക്ഷം ടണ്ണായി കുറഞ്ഞു എന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
മെച്ചപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങളും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതും കാരണം ജൂണിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും ആവശ്യകത ഉയർന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പെട്രോൾ, ഡീസൽ ഡിമാൻഡിലെ ഇപ്പോഴുള്ള ഈ ഇടിവ്. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാർഷിക ഇടവേളകളിൽ ചൂടിൽ നിന്നും അവധിക്കാലങ്ങളിൽ നിന്നും രക്ഷപ്പെടാൻ രാജ്യത്തിന്റെ തണുത്ത പ്രദേശങ്ങളിലേക്കുള്ള വേനൽക്കാല യാത്രയുടെ കുതിച്ചുചാട്ടവും ഇതിന് ആക്കം കൂട്ടി.
2020-ൽ രാജ്യം കൊവിഡ് ലോക്ക്ഡൗണുകൾ ലഘൂകരിച്ചതിനുശേഷം ഇന്ത്യയുടെ എണ്ണ ആവശ്യകത ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 7.1 ശതമാനം എന്ന ശക്തമായ സാമ്പത്തിക വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇന്ധന വാങ്ങലിന്‍റെ കാര്യത്തിൽ രാജ്യത്ത് മൺസൂൺ മാസങ്ങൾ പരമ്പരാഗതമായി കുറഞ്ഞ ഉപഭോഗം നടക്കുന്ന മാസങ്ങളാണ്. എന്നാൽ മൊത്തത്തിലുള്ള എണ്ണ ആവശ്യകത പ്രതീക്ഷിക്കുന്നു. ശേഷിക്കുന്ന വർഷങ്ങളിൽ വളർച്ചയുടെ പാതയിൽ തുടരുമെന്ന് ഒരു വ്യവസായ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് അവകാശപ്പെട്ടു. മൺസൂണിന് ശേഷം സെപ്റ്റംബർ മുതൽ ഉത്സവ സീസണിൽ ഇന്ധന ആവശ്യം വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!
ഇന്ധന വില കുറച്ച് മഹാരാഷ്ട്ര: പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു
ഇന്ധനവില കുറച്ച് മഹാരാഷ്ട്രാ സർക്കാർ. പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും നികുതി കുറയ്ക്കാനാണ് തീരുമാനിച്ചത്. ഇതോടെ പെട്രോൾ വില മുംബൈയിൽ 106 രൂപയും ഡീസൽ വില 94 രൂപയുമാവും. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ വില കുറയ്ക്കുമെന്ന് ശിവസേനാ വിമത നേതാവും നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ശിൻഡേ വാഗ്ദാനം ചെയ്തിരുന്നു. വിലക്കയറ്റം പിടിച്ച് നിർത്താനാണ് തീരുമാനമെന്ന് വാർത്താസമ്മേളനത്തിൽ ശിൻഡെ പറഞ്ഞു. വില കുറയ്ക്കുന്നതിലൂടെ വർഷം ആറായിരം കോടിയുടെ നഷ്ടമാണ് സംസ്ഥാന ഖജനാവിന് ഉണ്ടാവുക.
നവംബർ നാല്, മെയ് 22 തീയതികളിൽ കേന്ദ്ര സർക്കാർ വാറ്റ് കുറച്ചിരുന്നുവെന്നും സംസ്ഥാനങ്ങളോടും വില കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടെന്നും ഷിൻഡെ പറഞ്ഞു. എന്നാൽ, മുൻ മഹാവികാസ് അഘാഡി സർക്കാർ വില കുറച്ചില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനനികുതി കുറച്ചിരുന്നു. സാമ്പത്തിക സ്ഥിതി പഠിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ തീരുമാനിച്ചു. നികുതി കുറച്ചത് സംസ്ഥാനത്തിന് 6,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!
മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രവുമായി നിലനിന്ന തർക്കം അവസാനിപ്പിക്കാനുള്ള നിർണായക തീരുമാനവും മഹാരാഷ്ട്രാ സർക്കാർ സ്വീകരിച്ചു. പദ്ധതിയുടെ ആദ്യ സ്റ്റേഷൻ നിർമ്മിക്കാനുള്ള ഭൂമി ബാന്ദ്രാ കുർളാ കോംപ്ലക്സിൽ നിന്ന് വിട്ട് നൽകാൻ സർക്കാർ തീരുമാനിച്ചു. 2018ൽ ഇവിടെ സ്റ്റേഷൻ നിർമ്മിക്കാനുള്ള ടെൻഡർ നടപടികൾ ദേശീയ അതിവേഗ റെയിൽവേ കോർപ്പറേഷൻ തുടങ്ങിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഭൂമി വിട്ട് നൽകാത്തതിനാൽ പദ്ധതി നിർത്തി വെച്ചിരിക്കുകയായിരുന്നു.
മഹാവികാസ് അഖാഡി സർക്കാർ പദ്ധതിക്ക് എതിരായതാണ് കാരണം. പദ്ധതി അനുവദിക്കില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ബി ജെ പി പിന്തുണയുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ഭൂമി വിട്ട് നൽകാനുള്ള തീരുമാനം ആയത്.
ഇന്നോവയെ 'സ്‍കെച്ച്' ചെയ്‍ത് അവന്‍ റോഡിലേക്ക്, ഇനി സംഭവിക്കുന്നത് കണ്ടറിയണം കോശീ..!