പ്രായപൂർത്തിയാകാത്ത ഡ്രൈവർമാർ ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുന്ന നിരവധി വീഡിയോ റിപ്പോർട്ടുകൾ മുമ്പ് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഏഴ് വയസുള്ള ഒരു കുട്ടി പൊതുനിരത്തില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ഓടിക്കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ന്ത്യയിൽ, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും റോഡിൽ മോട്ടോർ വാഹനം ഓടിക്കുന്നതിനുമുള്ള നിയമപരമായ പ്രായം 18 വയസാണ്. ഈ വയസ് നിലനിർത്തുന്നതിന്റെ പ്രധാന കാരണം പ്രധാനമായും ഡ്രൈവിംഗ് ഒരു ലളിതമായ ജോലിയല്ല എന്നതാണ്. റോഡിൽ ഒരു കാർ ഓടിക്കുന്നത് പക്വതയും ഉത്തരവാദിത്തവും ആവശ്യമുള്ള ഒരു പ്രവർത്തനമാണ്. നമ്മുടെ രാജ്യത്ത് പ്രായപൂർത്തിയാകാത്ത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കാത്തതിന്റെയും നിയമവിരുദ്ധമായതിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഡ്രൈവിംഗ് ലൈസൻസ് വാഗ്‌ദാനം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയെ പോലെ പാക്കിസ്ഥാനിലും ഇതേ നിയമം ഉണ്ട്. പ്രായപൂർത്തിയാകാത്ത ഡ്രൈവർമാർ ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുന്ന നിരവധി വീഡിയോ റിപ്പോർട്ടുകൾ മുമ്പ് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഏഴ് വയസുള്ള ഒരു കുട്ടി പൊതുനിരത്തില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ഓടിക്കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പൂസായി ബെന്‍സ് ഓടിച്ച യുവതി വഴിയാത്രികരെ ഇടിച്ചുതെറിപ്പിച്ചു!

പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ നിന്നുള്ള ഏഴ് വയസുള്ള കുട്ടിയാണ് ടൊയോട്ട ഫോർച്യൂണർ റോഡിൽ ഓടിക്കുന്ന വീഡിയോയില്‍ ഉള്ളതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം അപ്‍ലോഡ് ചെയ്‍ത വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കുട്ടി തന്റെ വീട്ടിൽ നിന്ന് ഫോർച്യൂണറിന്റെ താക്കോലുമായി വരുന്നത് കാണാം. അവൻ പോർച്ചിൽ കിടന്ന കാറിന്‍റെ ഡോർ തുറന്ന് ഡ്രൈവർ സീറ്റിൽ ഇരുന്ന് കാർ സ്റ്റാര്‍ട്ട് ചെയ്യുന്നു. വീഡിയോയിൽ കുട്ടി ഓടിക്കുന്നതായി കാണുന്ന കാർ ഒരു ഓട്ടോമാറ്റിക് പതിപ്പാണ്. കുട്ടി സീറ്റ് ബെൽറ്റും ധരിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. സീറ്റ് ബെൽറ്റ് ധരിച്ചാൽ, കുട്ടിയെ സീറ്റിലേക്ക് തിരികെ വലിക്കും എന്നതും റോഡ് കാണാനോ ബ്രേക്ക്, ആക്സിലേറ്റര്‍ പെഡലുകളിലേക്ക് കാല്‍ ശരിയായി എത്താനോ കഴിയില്ല എന്നതാണ് ഇതിന് കാരണം.

YouTube video player

ഈ വീഡിയോയിൽ കുട്ടി പൊതുനിരത്തിൽ എസ്‌യുവി ഓടിക്കുന്നതാണ്. റോഡിൽ നിരവധി ബൈക്ക് യാത്രക്കാർ ഉണ്ടായിരുന്നു. റോഡിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് കുട്ടി കാർ ഓടിക്കുന്നത് കാണാം. ആറ് വയസുള്ളപ്പോൾ മുതൽ കുട്ടി കാർ ഓടിക്കുന്നുണ്ടെന്നും വീഡിയോയിൽ പറയുന്നു. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ, 7 വയസ് ആയിരുന്നു, ഇപ്പോൾ കുട്ടിക്ക് ഒരു വയസ്സ് കൂടുതലായിരിക്കണം.

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

കുട്ടി വാഹന ഓടിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കുട്ടി വളരെ സുഗമമായി കാർ ഓടിക്കുന്നതായി തോന്നിയെങ്കിലും, അവൻ ചെയ്യുന്നത് ശരിയാണെന്ന് ഇതിനർത്ഥമില്ല എന്ന് പലരും പറയുന്നു. ടൊയോട്ട ഫോർച്യൂണർ ഒരു വലിയ എസ്‌യുവിയാണ്, വീഡിയോയിൽ കാണുന്നത് പോലെ ഇടുങ്ങിയ പൊതു റോഡുകളിൽ ഇത് ഓടിക്കുന്നത് അപകടകരമാണ്. അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് യഥാർത്ഥത്തിൽ മണ്ടത്തരമാണ്. കുട്ടികള്‍ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ തിരിക്കാനുള്ള സാധ്യത കൂടുതലാണ്. റോഡിലൂടെ സഞ്ചരിക്കുന്ന തന്റെയും മറ്റുള്ളവരുടെയും ജീവനാണ് കുട്ടി കാറോടിച്ച് അപകടത്തിലാക്കുന്നത്. ഇന്ത്യയില്‍ എന്നപോലെ, 18 വയസിന് താഴെയുള്ള കുട്ടി വാഹനം ഓടിച്ചാല്‍ രക്ഷിതാവിനെ ശിക്ഷിക്കുന്ന വ്യവസ്ഥ പാകിസ്ഥാനിലുണ്ട്.

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

16-കാരന്‍റെ ഡ്രൈവിംഗില്‍ പൊലിഞ്ഞത് നാല് ജീവനുകള്‍, വ്യവസായിയായ പിതാവ് കുടുങ്ങും!

പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ഓടിച്ച എസ്‍യുവി റോഡരികിലെ കുടിലുകളിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് അമിതവേഗതയിൽ പാഞ്ഞുകയറി നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‍ത സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. തെലങ്കാനയിലെ കരിംനഗർ നഗരത്തിലെ കോതിരംപൂരിന് സമീപം കഴിഞ്ഞ ദിവസം ആയിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം.

ഹൈദരാബാദിൽ നിന്ന് കരിംനഗറിലേക്ക് പോവുകയായിരുന്നു എസ്‌യുവി. അമിതവേഗതയില്‍ പാഞ്ഞ വാഹനം നിയന്ത്രണം വിട്ട് കുടിലുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ദിവസ വേതനക്കാരായ ആളുകൾ താമസിച്ചിരുന്ന താത്കാലിക കൂരകളിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് പൊലീസ് പറഞ്ഞു. അവരിൽ ചിലർ കത്തികൾ, കോടാലികൾ തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരുന്നു. ഇടിയുടെ ആഘാതം ശക്തമായതിനാൽ ഒരു സ്ത്രീ വാഹനത്തിനും വൈദ്യുത തൂണിനുമിടയിൽ കുടുങ്ങി. ഈ സ്‍ത്രീ സംഭവസ്ഥലത്തും മറ്റ് മൂന്ന് പേർ ജില്ലാ ആശുപത്രിയിലും വച്ചാണ് മരിച്ചത്.

ലളിത (27),സുനിത (30), പരിയാങ് (32), എസ് ജ്യോതി (14) എന്നിവരാണ് മരിച്ചത്. വ്യവസായിയായ രാജേന്ദ്ര പ്രസാദിന്റെ 16 കാരനായ മകനാണ് കാർ ഓടിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ആറുമണിയോടെ ഒമ്പതാം ക്ലാസുകാരൻ 14 വയസുള്ള രണ്ട് സുഹൃത്തുക്കളോടൊപ്പം ബാഡ്‍മിന്റൺ കളിക്കാൻ സമീപത്തെ സ്റ്റേഡിയത്തിലേക്ക് പോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനിടെ വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ശേഷം കുട്ടികൾ ഓടി രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് കുട്ടിയുടെ പിതാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്ന് കരിംനഗർ പൊലീസ് കമ്മീഷണർ വി സത്യനാരായണ പറഞ്ഞു. ഈ കുട്ടി ഇതിന് മുമ്പും ഇതേ റോഡിൽ വാഹനം ഓടിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കാർ അമിത വേഗതയിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അമിത വേഗതയുടെ പേരിൽ നേരത്തെയും ഈ കാറിന് പിഴ ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമിതവേഗത/അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങൾക്ക് എസ്‌യുവിക്കെതിരെ എട്ട് ചലാനുകൾ നിലവില്‍ ഉണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കുട്ടിയുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്‍തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമാതായി പൊലീസ് പറയുന്നു. 

2019ലെ പുതിയ ഗതാഗത നിയമം അനുസരിച്ച് പുതുക്കിയ മോട്ടോര്‍വാഹന നിയമം അനുസരിച്ച് കുട്ടികള്‍ വാഹനം ഓടിച്ചാലും കനത്ത ശിക്ഷയാണ് ലഭിക്കുക. നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍​ പിഴ മാത്രമായിരുന്നു ശിക്ഷയെങ്കില്‍ പുതിയ നിയമഭേദഗതിയോടെ രക്ഷാകർത്താവിന്​ മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ്​ ശിക്ഷ.