ഇന്ത്യൻ രാഷ്ട്രപതിമാര്‍ ഏതുതരം വാഹനത്തിലാണ് സഞ്ചരിക്കുന്നത് എന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടോ? ഇതാ, ഇന്ത്യന്‍ രാഷ്‍ട്രപതിമാരുടെ ചില ഔദ്യോഗിക വാഹനങ്ങളെക്കുറിച്ചുള്ള ചില കഥകള്‍ അറിയാം. 

രാജ്യത്തിന്‍റെ 15-ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. രാംനാഥ് കോവിന്ദിന്റെ പിൻഗാമിയായ ഇന്ത്യന്‍ രാഷ്‍ട്രത്തലവനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അടുത്ത മാസം 18ന് നടക്കും. ജൂലൈ 21ന് ആണ് വോട്ട് എണ്ണുക. ഈ അവസരത്തില്‍ ഇന്ത്യൻ രാഷ്ട്രപതിമാര്‍ ഏതുതരം വാഹനത്തിലാണ് സഞ്ചരിക്കുന്നത് എന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടോ? ഇതാ, ഇന്ത്യന്‍ രാഷ്‍ട്രപതിമാരുടെ ചില ഔദ്യോഗിക വാഹനങ്ങളെക്കുറിച്ചുള്ള ചില കഥകള്‍ അറിയാം. 

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

രാജേന്ദ്ര പ്രസാദും അദ്ദേഹത്തിന്‍റെ കാഡിലാക് കൺട്രി കൺവെർട്ടബിളും
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി എന്ന നിലയിൽ രാജേന്ദ്രപ്രസാദിന്റെ പേര് ചരിത്രപുസ്‍തകങ്ങളിൽ എക്കാലവും നിലനിൽക്കും. 200 വർഷത്തെ കോളനിവൽക്കരണത്തിൽ നിന്ന് പുറത്തുകടന്ന നമ്മുടെ രാജ്യത്തെ ഭരണത്തലവന്മാര്‍ക്ക് നൽകാൻ കഴിയുന്ന വാഹനം നിര്‍മ്മിക്കാന്‍ സ്വദേശി വാഹന നിർമ്മാതാക്കൾ ഉണ്ടായിരുന്നില്ല. അതിനാൽ, രാജേന്ദ്രപ്രസാദിന്‍റെ ആദ്യത്തെ ഔദ്യോഗിക കാർ ഒരു കാഡിലാക് കൺട്രി കൺവേർട്ടബിൾ ആയിരുന്നു. പുതു രാഷ്ട്രത്തിന്റെ ഔദ്യോഗിക വാഹനവ്യൂഹത്തിൽ ചേരാൻ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി കാറുകളിൽ ആദ്യത്തേതായിരുന്നു ഈ കാർ. കാഡിലാക്ക് ഇന്ത്യൻ പ്രസിഡന്റിനായി ഒന്നിലധികം തവണ ഇറക്കുമതി ചെയ്‍തു. കാഡിലാക്കുകളുടെ ഒരു വാഹനവ്യൂഹം തന്നെ ഉണ്ടാക്കി. എന്നിരുന്നാലും, കാലക്രമേണ അത് മെയ്‍ഡ് ഇന്‍ ഇന്ത്യയായ ഹിന്ദുസ്ഥാൻ അംബാസഡറിന് വഴി മാറി. ഏറെക്കാലം ഐക്കണിക്ക് അംബാസിഡര്‍ കാറുകള്‍ തന്നെയായിരുന്നു ഇന്ത്യന്‍ ഭരണത്തലവന്മാരുടെ ഔദ്യോഗിക വാഹനവ്യൂഹത്തിലെ രാജാവ്. 

കൂട്ടബലാത്സംഗത്തിന് ഉപയോഗിച്ച ഇന്നോവ സര്‍ക്കാര്‍ വാഹനം!

ശങ്കർ ദയാൽ ശർമ്മ, കെ.ആർ. നാരായൺ, എ.പി.ജെ. അബ്ദുൾ കലാം- മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്
1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും ഇന്ത്യയിലെ ഉന്നത രാഷ്‍ട്രീയ നേതാക്കളുടെ കൊലപാതകങ്ങൾ നിരവധി നടന്നു. അതുകൊണ്ടുതന്നെ ഭരണത്തലവന്മാരുടെയും രാഷ്‍ട്രീയ നേതാക്കളുടെയും വാഹന വ്യൂഹത്തിന് സുരക്ഷിതമായ നവീകരണം ആവശ്യമായി വന്നു. ഇന്ത്യയുടെ ഒമ്പതാമത് പ്രസിഡന്റായ ശങ്കർ ദയാൽ ശർമ്മയുടെ ഔദ്യോഗിക കാറായി മാറിയ മെഴ്‌സിഡസ് ബെൻസ് W124 കവചിത എസ്-ക്ലാസിന്റെ രൂപത്തിലായിരുന്നു ഈ മാറ്റം ആദ്യം വന്നത്. കാറിന്റെ കൃത്യമായ സുരക്ഷാ സവിശേഷതകൾ ദേശീയ സുരക്ഷയുടെ വശം കണക്കിലെടുത്ത് ഇപ്പോഴും പുറത്തുവിട്ടിട്ടില്ലെങ്കിലും, W124 ബുള്ളറ്റും ഗ്രനേഡ് പ്രൂഫും ആണ് ഈ വാഹനം എന്ന് പറയപ്പെടുന്നു. ശങ്കര്‍ ദയാല്‍ ശര്‍മ്മയക്ക് ശേഷം 15 വർഷത്തോളം ഈ വാഹനം ഔദ്യോഗിക സർവീസ് തുടർന്നു, കെ ആർ നാരായണന്റെ ഔദ്യോഗിക വാഹനവും ഇതുതന്നെയായിരുന്നു. എന്നാല്‍ ഡോ എ പി ജെ അബ്ദുൾ കലാം പ്രസിഡന്‍റ് പദവിയിലേക്ക് എത്തിയപ്പോള്‍ W124-ൽ നിന്ന് മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ് W140-ലേക്ക് വാഹനത്തെ ഉയർത്തി. 

Kerala CM use black Innova : ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി

പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി- മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ് പുൾമാൻ
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്‍റെ നിയമനത്തോടെ ഔദ്യോഗിക വാഹന വ്യൂഹത്തില്‍ പിന്നെയും മാറ്റം വന്നു. പ്രതിഭ പാട്ടീലിന്‍റെ ഔദ്യോഗിക സവാരി, കവചിത മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസിന് പകരം W221 മെഴ്‌സിഡസ്-ബെൻസ് S600 പുൾമാൻ ഗാർഡ് കവചിത ലിമോസിൻ ആയി മാറി. ഈ വാഹനത്തിന്‍റെയും കൃത്യമായ സ്പെസിഫിക്കേഷനുകൾ നിഗൂഢതയിൽ മറഞ്ഞിരിക്കുമ്പോൾ, മെഷീൻ-ഗൺ ഫയർ, ഡയറക്ട് ഗ്രനേഡ് സ്ഫോടനങ്ങൾ, ഐഇഡി സ്ഫോടകവസ്തുക്കൾ എന്നിവയിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാൻ ലിമോസിനിന് കഴിയുമെന്ന് പറയപ്പെടുന്നു. പ്രതിഭാ പാട്ടീല്‍ കാലാവധി പൂർത്തിയാക്കിയ ശേഷം ഈ കാർ പ്രണബ് മുഖർജിക്ക് കൈമാറി.

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

രാം നാഥ് കോവിന്ദും അദ്ദേഹത്തിന്റെ പുതിയ മെഴ്‌സിഡസ്-മേബാക്ക് എസ്600 പുൾമാൻ ഗാർഡും
ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായ രാം നാഥ് കോവിന്ദ് കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് തന്റെ യാത്ര നവീകരിച്ചു. S600 ഗാർഡിന് 6 മീറ്ററില്‍ അധികം നീളമുണ്ട്. കൂടാതെ മെച്ചപ്പെട്ട VR9 ലെവൽ പരിരക്ഷയും ഉണ്ട്. അതായത് AK47 ആക്രമണ റൈഫിളിനെയും രണ്ട് മീറ്റർ ദൂരത്തിൽ നിന്ന് 15kg TNT സ്ഫോടനത്തെയും ഈ വാഹനം പ്രതിരോധിക്കും. കൂടാതെ, വാഹനത്തിന് സ്ട്രോബുകൾ, സൈറണുകൾ, ടു-വേ റേഡിയോ, ആകർഷകമായ ഫീച്ചറുകളുടെ ഒരു നീണ്ട പട്ടിക എന്നിവയും ലഭിക്കുന്നു. 

 'കോഡുനാമവുമായി' പുറപ്പെടാന്‍ തയ്യാറായ ആ ഇന്നോവയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!