ഇതിനായി സര്‍ക്കാരുമായി കമ്പനി ചര്‍ച്ച നടത്തുന്നതായി ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്ത്യയില്‍ പൂര്‍ണമായും കമ്പനി ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌സ് പദ്ധതിയുമായി അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമന്മാരായ ടെസ്‌ല. ഇതിനായി സര്‍ക്കാരുമായി കമ്പനി ചര്‍ച്ച നടത്തുന്നതായി ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായുള്ള രാജ്യത്തെ നിയമാവലികള്‍ക്കനുസൃതമായി കമ്പനിക്ക് പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആയേക്കും. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് വില്‍പ്പന നടത്താന്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ അടക്കമുള്ള ഔദ്യോഗിക ചട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ആയ ഐകിയ, ആപ്പിള്‍ എന്നിവര്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ അനുമതികള്‍ തേടിയിരുന്നു. ഐകിയ തങ്ങളുടെ സ്റ്റോര്‍ തുറന്നെങ്കിലും ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്തെത്തുന്നതേയുള്ളൂ.

വാഹനങ്ങൾ വിൽക്കാനുള്ള പദ്ധതിയിൽ പ്രാദേശിക ഉറവിട മാനദണ്ഡങ്ങളും ഉൾപ്പെടുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇറക്കുമതി ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ ഉയർന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടെസ്ല നേരത്തെ സർക്കാരിന് കത്തെഴുതിയിരുന്നു. എഫ്ഡിഐ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് ടെസ്ലയുടെ വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാൻ തുടങ്ങുന്ന മറ്റൊരു വെല്ലുവിളിയാണ്.

സിംഗിൾ ബ്രാൻഡ് റീട്ടെയിലിൽ 51 ശതമാനത്തിലധികം വിദേശ ഓഹരി പങ്കാളിത്തമുള്ള കമ്പനികൾ അവരുടെ ചരക്കുകളുടെ മൂല്യത്തിന്റെ 30 ശതമാനം ഇന്ത്യയിൽ നിന്ന് ഉറവിടമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അത്തരം കമ്പനികൾ ഇന്ത്യയിൽ ഉണ്ടാക്കുന്ന എല്ലാ സംഭരണങ്ങളും പ്രാദേശിക സോഴ്‌സിംഗായി ട്രേഡ് ചെയ്യപ്പെടും. 

ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനികള്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശത്തോടെയുള്ള ബ്രാന്‍ഡ് സ്‌റ്റോറുകള്‍ തുറക്കണമെങ്കില്‍ വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളുടെ മൂല്യം 30 ശതമാനത്തോളം ഇന്ത്യയില്‍ നിന്നും സമാഹരിക്കപ്പെട്ടതാകണമെന്ന് നിര്‍ബന്ധമുണ്ട്.

ഇന്ത്യയിലെ നികുതിക്കെതിരെ ഇലോണ്‍ മസ്‌ക് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. 40,000 ഡോളറിന് മുകളില്‍ (ഏകദേശം 30 ലക്ഷം രൂപ) വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇ.വി) 100 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. 40,000 ഡോളറിന് താഴെയുള്ളവയ്ക്ക് 60 ശതമാനവും. നികുതി താത്കാലികമായെങ്കിലും കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ടെസ്ല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു.

അതേസമയം, സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ടെസ്ല ഇന്ത്യയിലെ പ്രാദേശിക ഉറവിടം വർദ്ധിപ്പിക്കുമെന്നും കുറഞ്ഞത് മൂന്ന് ആഭ്യന്തര നിർമ്മാതാക്കളുമായി ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ആണ്. ആവശ്യകതയെ അടിസ്ഥാനമാക്കി രാജ്യത്ത് ഒരു ഉൽപാദന കേന്ദ്രം നിർമ്മിക്കാൻ നോക്കാമെന്ന് ടെസ്ല മേധാവി എലോൺ മസ്‍ക് നേരത്തെ സൂചിപ്പിച്ചിരുന്നു.

സാഹചര്യം നില നിൽക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഉയർന്ന വിലനിർണ്ണയവും കാരണം ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിഹിതം ഒരു ശതമാനത്തിൽ താഴെയാണ്. ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ സർക്കാർ സമ്മതിച്ചില്ലെങ്കിൽ ടെസ്ലയുടെ ഇവി മോഡലുകളുടെ വില ഇരട്ടിയാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona