Asianet News MalayalamAsianet News Malayalam

ബജറ്റ് സമ്മേളനം ഇന്ന്, സാമ്പത്തിക സർവേ റിപ്പോർട്ട് കാത്ത് രാജ്യം

രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷം ഇരുസഭകളിലുമായി ദ്രൗപതി മുർമു നടത്തുന്ന ആദ്യ പ്രസംഗമാണിത്. കേന്ദ്ര ബഡ്ജറ്റ് ധനമന്ത്രി നാളെ അവതരിപ്പിക്കും 
 

Budget session of Parliament begins today
Author
First Published Jan 31, 2023, 10:49 AM IST

ദില്ലി: പാർലമെന്റിന്റെ രണ്ട് സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി  ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിന്  മുന്നോടിയായുള്ള സാമ്പത്തിക സർവേയും ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.

രഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന ആദ്യ പ്രസംഗമാണിത്. രാഷ്ട്രപതിയുടെ പ്രസംഗം അവസാനിപ്പിച്ച് അരമണിക്കൂറിനുശേഷം സർക്കാർ കാര്യങ്ങളുടെ ഇടപാടുകൾക്കായി രാജ്യസഭയുടെ പ്രത്യേക സമ്മേളനം ഉണ്ടാകും. സെഷന്റെ ആദ്യ ഭാഗത്തിൽ രാഷ്ട്രപതി പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയും കാണും. ലോക്‌സഭയിലും രാജ്യസഭയിലും നടക്കുന്ന ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും.

രണ്ട് സെഷനുകളായാണ് സമ്മേളനം നടക്കുക. ആദ്യഭാഗം ഇന്ന് ആരംഭിച്ച് ഫെബ്രുവരി 13 ന് സമാപിക്കും. രണ്ടാം ഭാഗം മാർച്ച് 13 ന് തുടങ്ങി ഏപ്രിൽ 6 ന് സമാപിക്കും. ബജറ്റ് സമ്മേളനത്തിൽ സർക്കാർ അതിന്റെ നിയമനിർമ്മാണ അജണ്ടയും അവതരിപ്പിക്കും. സർക്കാർ രേഖകൾ പ്രകാരം നിലവിൽ 26 ബില്ലുകൾ രാജ്യസഭയിലും ഒമ്പത് ബില്ലുകൾ ലോക്‌സഭയിലും കെട്ടിക്കിടക്കുകയാണ്. 

അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പ് റിപ്പോർട്ട് പുറത്തു വന്നതും 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററിയും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതിനാൽ ഇന്ന് ആരംഭിക്കുന്ന  പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രധാനമാണ്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ സാമ്പത്തിക സർവേ 2023-ന്റെ റിപ്പോർട്ട് പുറത്തുവിടും.  

Follow Us:
Download App:
  • android
  • ios