താത്പര്യമുള്ള ബിഡ്ഡറുകൾ താൽപ്പര്യം പ്രകടിപ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ 30 വരെ നീട്ടാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി തീരുമാനിച്ചു.

മുംബൈ: എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട താല്‍പര്യപത്രം സമര്‍പ്പിക്കാനുളള തീയതി സര്‍ക്കാര്‍ നീട്ടി. പുതുക്കിയ തീയതി പ്രകാരം ഏപ്രില്‍ 30 വരെ ബിഡുകള്‍ സമര്‍പ്പിക്കാം. നേരത്തെ ഈ തീയതി മാര്‍ച്ച് 17 ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫെബ്രുവരി അവസാനം എയർ ഇന്ത്യയുടെ "വെർച്വൽ ഡാറ്റ റൂമിലേക്ക്" പ്രവേശിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു, കൂടാതെ വില്‍പ്പന സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കാൻ മാർച്ച് ആറ് വരെ കൂടുതൽ സമയം അനുവദിക്കുകയും ചെയ്തു.

താത്പര്യമുള്ള ബിഡ്ഡറുകൾ താൽപ്പര്യം പ്രകടിപ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ 30 വരെ നീട്ടാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി തീരുമാനിച്ചു.

തീയതി നീട്ടിക്കൊണ്ടുപോകുമ്പോൾ, നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപാം) ഒരു വിജ്ഞാപനത്തിൽ "ഐബികളിൽ നിന്ന് (ലേലത്തില്‍ താൽപ്പര്യമുള്ള) ലഭിച്ച അഭ്യർത്ഥനകളും കോവിഡ് -19 നെ സംബന്ധിച്ച് നിലവിലുള്ള സാഹചര്യങ്ങളും കണക്കിലെടുത്താണ് മാറ്റങ്ങൾ" എന്ന് അറിയിപ്പിൽ പറയുന്നു.

ജനുവരിയിൽ സർക്കാർ എയർ ഇന്ത്യയുടെ വിഭജന പ്രക്രിയ പുനരാരംഭിക്കുകയും സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനിന്‍റെ 100 ​​ശതമാനം ഓഹരി വിൽക്കാൻ ബിഡ്ഡുകൾ ക്ഷണിക്കുകയും ചെയ്തു.