ആദ്യ ഓവറില്‍ തന്നെ ലങ്കയെ ഞെട്ടിച്ചാണ് അഫ്ഗാനിസ്ഥാന്‍ തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ കുശാല്‍ മെന്‍ഡിസിനെ(2)ഫാറൂഖി ലങ്കയുടെ തകര്‍ച്ച തുടങ്ങിവെച്ചു. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്കയെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി ഫാറൂഖി ഏല്‍പ്പിച്ച ഇരട്ടഹ്രഹരം ലങ്കയെ ഞെട്ടിച്ചു. പാതും നിസങ്കയെ(3) നവേദ് ഉള്‍ ഹഖും മടക്കിയതോടെ ലഹ്ക 5-3ലേക്ക് തകര്‍ന്നു. 

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് 106 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലങ്ക 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി. 38 റണ്‍സെടുത്ത ഭാനുക രജപക്സയാണ് ലങ്കയുടെ ടോപ് സ്കോറര്‍. 75-9ലേക്ക് തകര്‍ന്നടിഞ്ഞ ലങ്കയെ വാലറ്റത്ത് ചമിക കരുണരത്നെ(31) നടത്തിയ പോരാട്ടമാണ് 100 കടത്തിയത്. 17 റണ്‍സെടുത്ത ധനുഷ്ക ഗുണതിലക ആണ് ഇരുവര്‍ക്കും പുറമെ ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റര്‍. അഫ്ഗാനുവേണ്ടി ഫസലുള്ള ഫാറൂഖിയും മൂന്നും മുജീബ് ഉര്‍ റഹ്മാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

തുടക്കം മുതല്‍ തകര്‍ന്നു

ആദ്യ ഓവറില്‍ തന്നെ ലങ്കയെ ഞെട്ടിച്ചാണ് അഫ്ഗാനിസ്ഥാന്‍ തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ കുശാല്‍ മെന്‍ഡിസിനെ(2)ഫാറൂഖി ലങ്കയുടെ തകര്‍ച്ച തുടങ്ങിവെച്ചു. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്കയെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി ഫാറൂഖി ഏല്‍പ്പിച്ച ഇരട്ടഹ്രഹരം ലങ്കയെ ഞെട്ടിച്ചു. പാതും നിസങ്കയെ(3) നവേദ് ഉള്‍ ഹഖും മടക്കിയതോടെ ലഹ്ക 5-3ലേക്ക് തകര്‍ന്നു.

ധനുഷ്ക്ക ഗുണതിലകയും ഭനുക രജപക്സെയും ക്രീസില്‍ ഒത്തുചേര്‍ന്നപ്പോള്‍ ലങ്കക്ക് പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ലങ്കയെ 49ല്‍ എത്തിച്ചെങ്കിലും ഗുണതിലകയെ(17) മടക്കി മുജീബ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വാനിന്ദു ഹസരങ്കയെ(2) കൂടി മുജീബും ക്യാപ്റ്റന്‍ ദസുന്‍ ഷനകയെ(0) മുഹമ്മദ് നബിയും വീഴ്ത്തിയതോടെ ലങ്ക 64-6ലേക്ക് കൂപ്പുകുത്തി.

ഐപിഎല്ലിന് പിന്നാലെ ഐസിസി സംപ്രേഷണവകാശം സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്

ഇതിടിനിടെ തകര്‍ത്തടിച്ച രജപക്സ(29 പന്തില്‍ 38) ലങ്കയെ 100 കടത്തുമെന്ന് കരുതി. ഷനക വീണതിന് പിന്നാലെ രജപക്സ റണ്ണൗട്ടായതോടെ ലങ്കയുടെ പോരാട്ടം കഴിഞ്ഞു. 75-9ലേക്ക് വീണുപോയ ലങ്കയെ അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനത്തിവൂടെ ചമിക കരുണരത്നെ 100 കടത്തി. ദില്‍ഷന്‍ മധുഷനക ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

അഫ്ഗാനുവേണ്ടി ഫസലുളള ഫാറൂഖി 3.4 ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി നാലോവറില്‍ 14 റണ്‍സിനും മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 24 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.