നാലിന് 156 എന്ന നിലയിലാണ് ഓസീസ് രണ്ടാംദിനം  ആരംഭിച്ച്. ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ 41 റണ്‍സിനിടെ ഓസീസിന് നഷ്ടമായി. പീറ്റര്‍ ഹാന്‍ഡ്‌കോംപിനെ (19) മടക്കി ആര്‍ അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

ഇന്‍ഡോര്‍: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 88 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്‍ഡോറില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 109നെതിരെ ഓസീസ് 197ന് പുറത്തായി. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മൂന്നെണ്ണം വീതം വീഴ്ത്തിയ ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. 60 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റ‍ണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (3), ശുഭ്മാന്‍ ഗില്‍ (3) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാത്യൂ കുനെമാനാണ് തകര്‍ത്തത്. നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റെടുത്തു. 22 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

നാലിന് 156 എന്ന നിലയിലാണ് ഓസീസ് രണ്ടാംദിനം ആരംഭിച്ച്. ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ 41 റണ്‍സിനിടെ ഓസീസിന് നഷ്ടമായി. പീറ്റര്‍ ഹാന്‍ഡ്‌കോംപിനെ (19) മടക്കി ആര്‍ അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ കാമറൂണ്‍ ഗ്രീനിനെ (21) ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശേഷിക്കുന്ന താരങ്ങള്‍ക്കൊന്നും രണ്ടക്കം കാണാന്‍ സാധിച്ചില്ല. അലക്‌സ് ക്യാരി (3), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ലിയോണ്‍ (5), ടോഡ് മര്‍ഫി (0) എന്നിവരാണ് ഇന്ന് പുറത്തായ മറ്റുതാരങ്ങള്‍. ആദ്യദിനം ട്രാവിഡ് ഹെഡ് (9), ഖവാജ, മര്‍നസ് ലബുഷെയ്ന്‍ (31), സ്റ്റീവന്‍ സ്മിത്ത് (26) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

നേരത്തെ, വിരാട് കോലിക്ക് (22) പുറമെ ശുഭ്മാന്‍ ഗില്‍ (21), രോഹിത് ശര്‍മ (12), ശ്രീകര്‍ ഭരത് (17) അക്സര്‍ പട്ടേല്‍ (പുറത്താവാതെ 12), ഉമേഷ് യാദവ് (17) എന്നിവര്ക്ക് മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 84 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. കുനെമാന്റെ പന്തില്‍ രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. ആറാം ഓവറില്‍ തന്നെ രോഹിത് മടങ്ങി. പിന്നാലെ ഗില്ലും (21) പവലിയനില്‍ തിരിച്ചെത്തി. കെ എല്‍ രാഹുലിന് പകരമെത്തിയ ഗില്ലിനെ കുനെമാന്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു. 

ചേതേശ്വര്‍ പൂജാരയാവട്ടെ (1) ലിയോണിന്റെ പന്തില്‍ ബൗള്‍ഡായി. അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയ്ക്ക് (4) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. ലിയോണിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ കുനെമാന് ക്യാച്ച്. അടുത്ത ഓവറില്‍ പന്തെറിയാനെത്തിയ കുനെമാന്‍ ശ്രേയസ് അയ്യരെ (0) ബൗള്‍ഡുമാക്കിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് വീണു. വിരാട് കോലി (22) കുറച്ചുനേരം പിടിച്ചുനിന്നു. തകര്‍ച്ചയില്‍ രക്ഷകനാകുമെന്ന് തോന്നിച്ചെങ്കിലും ടോഡ് മര്‍ഫി അക്കാര്യത്തില്‍ തീരുമാനമാക്കി. മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. കെ എസ് ഭരത് (17) ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആര്‍ അശ്വിന്‍ (3), ഉമേഷ് എന്നിവരെ കൂടി പുറത്താക്കി കുനെമാന്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജ് (0) റണ്ണൗട്ടായി. 

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന കെ എല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി. ഉമേഷ് യാദവാണ് പകരക്കാരന്‍. ഓസ്ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലെത്തി. മാറ്റ് റെന്‍ഷ്വെക്ക് പകരം കാമറൂണ്‍ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാര്‍ക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമായിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ: ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്കോംപ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍, മാത്യു കുനെമാന്‍.

ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശങ്കകളേറെ; ബംഗളൂരു എഫ്‌സി ഒരുപടി മുന്നിലാണ്